അന്തിയുറങ്ങാനൊരു വീട്
Wednesday, September 25, 2024 7:05 AM IST
ഇരിങ്ങാലക്കുട: വള്ളിയമ്മയുടെയും കുടുംബത്തിന്‍റെയും ലൈഫ് ഈ നിലംപൊത്താറായ കുടിലില്‍തന്നെ. പ്രളയത്തില്‍ നശിച്ച വീടിനുപകരം ഭവനപദ്ധതിയില്‍ പുതിയ വീടു നിര്‍മിക്കാമെന്ന് അറിയിച്ച് വഞ്ചിക്കപ്പെട്ടവരാണു വള്ളിയമ്മയും കുടുംബവും.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തറ കെട്ടിയെങ്കിലും ആദ്യഘട്ട നിര്‍മാണം കഴിഞ്ഞതോടെ വള്ളിയമ്മ ലൈഫ് ഭവനപദ്ധതിയില്‍നിന്നു പുറത്തായി. മുനയം സ്വദേശിയായ തുപ്രാടന്‍ വള്ളിയമ്മയുടെ (75) ഇപ്പോഴത്തെ താമസം ടാര്‍പോളിന്‍ ഷീറ്റ് മേഞ്ഞ കുടിലിലാണ്. വള്ളിയമ്മക്കു പുറമെ മകനും മരുമകളും രണ്ടു പേരക്കുട്ടികളുമാണ് ഈ കുടിലില്‍ താമസിക്കുന്നത്. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന പേരക്കുട്ടികളുടെ പഠനംപോലും അവതാളത്തിലാകുമെന്ന ആശങ്കയിലാണു മാതാപിതാക്കള്‍.

മത്സ്യത്തൊഴിലാളിയായ മകന്‍ ദിനേശ് ഇടയ്ക്കു തൊഴിലുറപ്പിനും പോകും. മരുമകള്‍ ഷീബയും തൊഴിലുറപ്പു പണിക്കു പോകും. ഇവര്‍ക്കു ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. കനോലി കനാലിന്‍റെ തീരത്തെ അഞ്ചര സെന്‍റ് സ്ഥലത്തു താല്‍ക്കാലിക ഷെഡില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്കു കനാല്‍ വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ലൈഫില്‍ ഇനി തുക അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു ഉദ്യോസ്ഥരുടെ മറുപടിയെന്നു വള്ളിയമ്മ പറയുന്നു.


പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ 95,000 രൂപ ആദ്യതുക ലഭിച്ചു തറപണി കഴിഞ്ഞു രണ്ടാംഘട്ടത്തിലെ തുക ലഭിക്കാനുള്ള അപേക്ഷ നല്‍കിയ സമയത്താണ് ലൈഫ് മിഷന്‍റെ സൈറ്റില്‍നിന്നു വള്ളിയമ്മയുടെ പേര് അപ്രത്യക്ഷമായ വിവരം അറിഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിച്ചു.

വീടിനായി ഇരിങ്ങാലക്കുട താലൂക്ക് ഓഫീസില്‍ അപ്പീല്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ നടന്ന നവകേരള സദസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നടപടിയായില്ല.