അവശ നിലയിലായ വയോധികനെ സംരക്ഷണ കേന്ദ്രത്തിലാക്കാൻ പഞ്ചായത്തംഗത്തിന്‍റെ നെട്ടോട്ടം
Sunday, September 22, 2024 11:12 PM IST
കരിമണ്ണൂർ: കാത്തിരിപ്പ് കേന്ദ്രത്തിൽ അവശനിലയിൽ കിടന്ന വയോധികനെ സംരക്ഷണ കേന്ദ്രത്തിലെത്തിക്കാൻ പഞ്ചായത്തംഗത്തിന്‍റെ നെട്ടോട്ടം. വയോധികനെ ഏറ്റെടുക്കാൻ ബന്ധപ്പെട്ട ഉദ്യോസ്ഥർ തയാറാവാതെ വന്നതോടെ കരിമണ്ണൂർ പഞ്ചായത്തംഗമായ ടെസി വിൽസന് ആംബുലൻസിൽ മണിക്കൂറുകൾ കാത്തിരിയ്ക്കേണ്ടി വന്നു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് ചാലാശേരിയിലെ കാത്തിരുപ്പു കേന്ദ്രത്തിൽ പാറയ്ക്കൽ കുഞ്ഞ് (65) എന്നയാൾ അവശനിലയിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കാത്തിരിപ്പുകേന്ദ്രത്തിൽ പതിവായി കിടന്നുറങ്ങിയിരുന്ന ആളാണ് കുഞ്ഞ്.

നാട്ടുകാർ വിവരം ടെസി വിൽസനെയും കരിമണ്ണൂർ പോലീസിനെയും വിളിച്ചറിയിച്ചറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വയോധികനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം പഞ്ചായത്തിൽ വിവരമറിയിച്ച് മടങ്ങി. പഞ്ചായത്തംഗം വയോധികൻ അവശനിലയിലായ വിവരം സാമൂഹ്യനീതി വകുപ്പ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി.

കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. വയോധികനെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ ഉദ്യോഗസ്ഥനും നിർദേശിച്ചു. വയോധികനെ സമീപത്തെ സർക്കാർ വക സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചെങ്കിലും സ്വീകരിക്കാൻ സംരക്ഷണകേന്ദ്രം അധികൃതർ തയാറായില്ലെന്ന് ടെസി വിത്സൻ പറഞ്ഞു.

സാമൂഹ്യനീതി ജില്ലാ ഉദ്യോഗസ്ഥനെ വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ രോഗിയുമായി പഞ്ചായത്തംഗം വീണ്ടും കാത്തുനിന്നു. ഇതിനിടെ സഹായം അഭ്യർഥിച്ച് പോലീസിനെയും വിവിധ ഉദ്യോഗസ്ഥരെയും വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറഞ്ഞു. ഇതോടെ ടെസി രോഗിയുമായി തൊടുപുഴയിലെ സിപിഎം ഓഫീസിലെത്തി. നേതാക്കളുടെ നിർദേശാനുസരണം വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പഞ്ചായത്തംഗം മടങ്ങി.


വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്നവരുടെയും അവശനിലയിൽ കാണപ്പെടുന്നവരുടെയും വിവരം സാമൂഹ്യനീതി വകുപ്പിനെയാണ് അറിയിക്കേണ്ടത്. ഇവരാണ് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത്. കൂടാതെ പോലീസ്, ആരോഗ്യം. തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾക്കും ഇടപെടാൻ കഴിയും.

എന്നാൽ വയോധികനെ സുരക്ഷിതകേന്ദ്രത്തിൽ എത്തിക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തിന്‍റ തലയിൽ ഉത്തരവാദിത്വം കെട്ടിവെച്ച് ഉദ്യോഗസ്ഥർ ഒഴിവാകുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.

എന്നാൽ വയോധികനെ ഏറ്റെടുക്കാൻ മുതലക്കോടത്തെ പരിചരണകേന്ദ്രത്തിൽ വിളിച്ചറിയിച്ചിരുന്നെന്നും രോഗിയെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം സുരക്ഷാകേന്ദ്രത്തിൽ എത്തിക്കാനാണ് പറഞ്ഞതെന്നും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥൻ വി.എ. ഷംനാദ് പറഞ്ഞു. തന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാലാണ് പീന്നീട് പഞ്ചായത്തംഗം വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.