അട്ടപ്പാടി ജനതയ്ക്ക് നിരാശ; അണക്കെട്ടെന്ന സ്വപ്നം ജലരേഖയായി
Monday, September 23, 2024 1:35 AM IST
അഗളി: അട്ടപ്പാടിയിൽ അണക്കെട്ട് എന്ന പ്രതീക്ഷ ജലരേഖയാകുന്നു. അട്ടപ്പാടി ചിറ്റൂരിൽ ശിരുവാണിപ്പുഴക്ക് കുറുകെ അണക്കെട്ട് നിർമിക്കാനുള്ള സംസ്ഥാനത്തിന്‍റെ നീക്കം കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരാകരിച്ചു.

തമിഴ്നാടുമായുള്ള തർക്കം പരിഹരിച്ച് രേഖകൾ സമർപ്പിച്ചാൽ മാത്രമേ അണക്കെട്ടിന് അനുമതി നൽകാനാകൂ എന്നും മന്ത്രാലയ വിദഗ്ധസമിതി വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട് അട്ടപ്പാടിക്കാർക്ക് കനത്ത തിരിച്ചടിയായി. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ നാലര പതിറ്റാണ്ടിലേറെയായി അണക്കെട്ടിന്‍റെ പേരിൽ ദുരിതം പേറി വരികയാണ്. ഇന്നല്ലെങ്കിൽ നാളെ അണക്കെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ജനങ്ങൾ. മാറിമാറി വന്ന സർക്കാരുകളും ഇറിഗേഷൻ അധികൃതരും അണക്കെട്ട് നിർമാണം ഉടൻ ഉണ്ടാകുമെന്ന മോഹന വാഗ്ദാനങ്ങളായിരുന്നു ഇതുവരെ നൽകിയിരുന്നത്.

അട്ടപ്പാടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1970ൽ സി. അച്യുതമേനോൻ മന്ത്രിസഭയാണ് അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി വിഭാവനം ചെയ്തത്. 5.2 മീറ്റർ ഉയരവും 10 ടിഎംസി ജല സംഭരണ ശേഷിയുമുള്ള അണക്കെട്ട് നിർമിക്കുകയായിരുന്നു ലക്ഷ്യം. 4.36 കോടി രൂപയായിരുന്നു അണക്കെട്ടിനായി അന്ന് വകയിരുത്തിയിരുന്നത്. അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിന് പുറമേ കൊടുംവരൾച്ച നേരിട്ടിരുന്ന കിഴക്കനട്ടപ്പാടിയിലെ 4347 ഹെക്ടർ സ്ഥലത്തെ ജലസേചനവും കുടിവെള്ള വിതരണവും അഗളി പഞ്ചായത്തിലെ കൽക്കണ്ടി പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും ലക്ഷ്യമിട്ടിരുന്നു.

കിഴക്കനട്ടപ്പാടിയിൽ കരിമ്പ്, തെങ്ങ്, ചെറുധാന്യങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷിക വികസനമായിരുന്നു മുഖ്യലക്ഷ്യം. അണക്കെട്ടിനു വേണ്ടി 350 ഹെക്ടർ സ്ഥലമാണ് അക്വയർ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്.

ഇതിൽ 75% ഭൂമിയും പൊന്നിൻവിലയ്ക്ക് എടുത്തുകഴിഞ്ഞു. നിർദിഷ്ട അണക്കെട്ട് പ്രദേശത്ത് അണക്കെട്ടിനായുള്ള അസ്ഥിവാരം പൂർത്തീകരിക്കുകയും ഒൻപത് കിലോമീറ്ററോളം നീളത്തിൽ കനാലിന്‍റെ പണികളും പൂർത്തിയാക്കി.


അണക്കെട്ടിന്‍റെ ഇരുകരകളിലായി സൈറ്റ് ഓഫീസുകൾ നിർമിച്ചു. അഗളിയിൽ ഇൻസ്പെക്ഷൻ ബംഗ്ലാവും ഉദ്യോഗസ്ഥർക്കായി നിരവധി ക്വാർട്ടേഴ്സുകളും സ്റ്റോർ റൂമുകളും നിർമിച്ചു.
പദ്ധതി പ്രദേശങ്ങളിലും ഒട്ടനവധി കെട്ടിടങ്ങളും എക്സിക്യൂട്ടീവ് എൻജിനീയർക്ക് വേണ്ടി പ്രത്യേക കെട്ടിടങ്ങളും മറ്റ് ഓഫീസുകളും അനവധി സ്ഥാപനങ്ങളും നിർമിച്ചു.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന യന്ത്ര സാമഗ്രികളും സ്‌ളൂയീസ് വാൽവുകളും വിവിധങ്ങളായ മോട്ടോറുകളും, ലോറി ട്രക്ക് തുടങ്ങി വിവിധ വാഹനങ്ങളും വാങ്ങിക്കൂട്ടി.

നാല് സബ് ഡിവിഷനുകളിലായി 250 ലേറെ ഉദ്യോഗസ്ഥരെ വ്യന്യസിച്ചിരുന്നു. ദ്രുതഗതിയിൽ നടന്നുവന്ന അണക്കെട്ട് നിർമാണത്തിന്‍റെ പണികൾ 1985 ൽ കൂലിതർക്കത്തിൽ തൊഴിലാളികൾ നടത്തിയ നിരാഹാരസമരത്തെ തുടർന്ന് മന്ദഗതിയിലാകുകയും തുടർന്ന് നിശ്ചലമാവുകയുമാരുന്നു.

അണക്കെട്ടിനു വേണ്ടി അന്ന് സർക്കാർ പൊന്നിൻവിലയ്ക്കെടുത്ത ഭൂമി നാലര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും വൻ വനമായി വളർന്നു കഴിഞ്ഞു. ആന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി.

വനപാതയിലൂടെയുള്ള കർഷകരുടെയും കാൽനടയാത്ര ഭീതിതമാണ്. മൂന്നാം തലമുറയിലേക്ക് കടന്ന ഈ വനവാസജീവിതം കർഷകരെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. എന്നെങ്കിലും അണക്കെട്ട് നിർമാണം ഉണ്ടാകുമെന്നും അതിലൂടെ ഈ ദുരിതജീവിതത്തിന് മാറ്റം ഉണ്ടാ കുമെന്നും പ്രതീക്ഷിച്ചു കാത്തിരുന്ന കർഷകസമൂഹത്തിന് നെറുകയിലെറ്റ കനത്ത പ്രഹരമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ വിജ്ഞാപനം.

അന്ന് വിഭാവനം ചെയ്തിരുന്ന അണക്കെട്ടിനേക്കാൾ ഉയരം കുറച്ചുകൊണ്ടും കനാൽ ഒഴിവാക്കിക്കൊണ്ടുമുള്ള അണക്കെട്ട് നിർമാണത്തിനാണ് സർക്കാർ പദ്ധതിയിട്ടത്.