കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശങ്ങളിൽ പട്ടയ നടപടികൾക്ക് തുടക്കമായി
Sunday, September 22, 2024 4:05 AM IST
കോതമംഗലം: കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശങ്ങളിലെ പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 വർഷങ്ങളിൽ നടത്തിയ റവന്യൂ, വനം വകുപ്പ് സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യൂ ഭൂമി കൈവശമുള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുന്നത്.

കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്ത് 800ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾക്കാണ് തുടക്കമായിട്ടുള്ളതെന്ന് ആന്‍റണി ജോണ്‍ എംഎൽഎ പറഞ്ഞു. 1993-ലെ വനഭൂമി കയ്യേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം നാല് ഏക്കർ വരെയുള്ള ഭൂമിക്കാണ് പട്ടയം നൽകുക. ശേഷിക്കുന്നവർക്കും ബാക്കിയുള്ള ഭൂമിക്കും തുടർന്ന് 1964-ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കും.

വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരും അവരിൽനിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷൽ ഓഫീസിൽ രണ്ടാം നന്പർ ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തെ സർവേ നടപടികൾ ആരംഭിക്കുമെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.


പട്ടയ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി കല്ലേലിമേട്ടിലും മണികണ്ഠൻചാലിലും ചേർന്ന ജനകീയ സദസുകൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി, ഗോപി ബദറൻ, ഡെയ്സി ജോയി, ബിനേഷ് നാരായണൻ, സജിമോൻ മാത്യു, ഇ.കെ ശിവൻ, കെ.കെ ശിവൻ, ജെയ്സണ്‍ മാത്യു, കെ.ടി. പൊന്നച്ചൻ, ബി. രതീഷ്, കെ.പി. മീരാൻ, എം.ആർ. നടരാജൻ എന്നിവർ പങ്കെടുത്തു.