വയോധികയുടെ സ്വർണമാല കവർന്ന യുവാവ് പിടിയിൽ
Sunday, September 22, 2024 3:28 AM IST
കൂത്താട്ടുകുളം: വയോധികയുടെ സ്വർണമാല കവർന്ന കേസിൽ യുവാവ് പോലീസ് പിടിയിൽ. മംഗലത്തുതാഴം പാന്പാറയിൽ മറിയക്കുട്ടിയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന കേസിലാണ് ഇലഞ്ഞി കുളങ്ങരപ്പടി കാഞ്ഞിരത്തിങ്കൽ മഹേഷ് തങ്കച്ചൻ(24)നെ കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.

19ന് രാവിലെയായിരുന്നു സംഭവം. മറിയക്കുട്ടിയുടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാല ഇയാൾ കവർന്ന് കടന്നുകളയുകയായിരുന്നു. മറിയക്കുട്ടിയുടെ മകളുടെ മകന്‍റെ സുഹൃത്തായ മഹേഷ് ഇടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം മഹേഷ് വീട്ടിൽ വന്നിരുന്നുവെന്നും മറിയക്കുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മഹേഷ് ആരോപണം നിഷേധിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയുടെ വീടിന്‍റെ പരിസരത്ത് മഹേഷ് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.


മാല പാലായിലെ ഒരു സ്ഥാപനത്തിൽ വിറ്റതായി ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മാല സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിൻസിപ്പൽ എസ്ഐ കെ.പി. സജീവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ മഹേഷ് പോക്സോ കേസിലും പ്രതിയാണ്.