സ്പായുടെ മറവില്‍ പെണ്‍വാണിഭം : ബംഗ്ലാദേശ് സ്വദേശിനിക്കെതിരേ കേസെടുത്തു
Sunday, September 22, 2024 3:28 AM IST
കൊച്ചി: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിനിക്കെതിരേ കേസെടുത്തു. നിയമവിരുദ്ധമായി രാജ്യാതിര്‍ത്തി ലംഘിച്ച കുറ്റം ചുമത്തിയാണ് എളമക്കര പോലീസ് കേസെടുത്തത്. ഇവരെ വൈകാതെ സ്വദേശത്തേക്ക് മടക്കി അയക്കും.

വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ കൈവശം രേഖകളൊന്നുമില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പോലീസ് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് (എഫ്ആര്‍ആര്‍ഒ) കൈമാറിയിരുന്നു.


കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ജെഗിത (40), ബംഗളൂരു കെആര്‍ പുരം സ്വദേശി സെറീന (34), എറണാകുളം വരാപ്പുഴ കൂനമ്മാവ് സ്വദേശി വിപിന്‍ (25) എന്നിവരെ കഴിഞ്ഞ ദിവസമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

ബന്ധുവിനൊപ്പം ഇന്ത്യയിലെത്തി സെക്‌സ് റാക്കറ്റിന്‍റെ വലയിലകപ്പെട്ട ബംഗ്ലാദേശ് സ്വദേശിനിയെ വിലയ്ക്കുവാങ്ങി കൊച്ചിയിലെത്തിച്ച് സ്ത്രീകളടങ്ങിയ സംഘം ചൂഷണം ചെയ്യുകയായിരുന്നു.