അനധികൃത ചെങ്കൽ, മണ്ണ് ഖനനം: മണീടിൽനിന്നു ലോറി പിടിച്ചെടുത്തു
Sunday, September 22, 2024 4:05 AM IST
പിറവം: മണീട് മേഖലയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നത് വ്യാപകം. പാമ്പ്ര, മേമ്മുഖം മേഖലകളിലാണ് കൂടുതലും ഖനന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കത്തല ഭാഗത്തുന നടന്നുവന്നിരുന്ന അനധികൃത ഖനനം പിറവം പോലീസ് തടഞ്ഞിരുന്നു. ഇവിടെനിന്നു കല്ല് വെട്ടിയെടുക്കാനുപയോഗിക്കുന്ന ടില്ലറുകളും ലോറിയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

പ്രദേശത്ത് ഉൾമേഖലകളിൽ നിരവധിയിടങ്ങളിൽ ചെങ്കൽ ഖനനം നടക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മലയിടിച്ച് മണ്ണ് ഖനനം ചെയ്ത് കടത്തുന്നുമുണ്ട്. വലിയ ടോറസ് ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത് കൊച്ചിയിലെ ഹൈവേ നിർമാണത്തിന്‍റെ വ്യാജ ബോർഡുവച്ചാണന്ന് പറയുന്നു.

പോലീസിന്‍റെ കണ്ണുവെട്ടിച്ച് നിരവധിയിടങ്ങളിൽനിന്നും ഇത്തരത്തിൽ മണ്ണ് കടത്തുന്നുണ്ട്. പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്ത് കഴിഞ്ഞയിടെ മണ്ണ് ഖനനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. നാലാം വാർഡിലെ തൊണ്ടുവേലി ചിറയും ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചരീക്കൽ ഗുഹയും ഇതിനോട് ചേർന്ന് കിടക്കുന്ന വലിയ ചിറയും സ്ഥിതി ചെയ്യുന്ന കിഴക്കേടത്ത് മലയിലാണ് മണ്ണെടുപ്പ് നടന്നിരുന്നത്.


എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ വെളിയനാട്ടിൽ മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. തൊട്ടൂർ, വട്ടപ്പാറ, തിരുമറയൂർ പ്രദേശത്തും വ്യാപകമായ രീതിയിൽ മലയിടിച്ച് മണ്ണ് കടത്തുന്നുണ്ട്.