ജോലി സമ്മർദത്തെ തുടർന്ന് മരിച്ച അന്നയുടെ വീട് മന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശിച്ചു
Sunday, September 22, 2024 3:45 AM IST
കളമശേരി: ജോലി സമ്മർദത്തെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ച അന്ന സെബാസ്റ്റ്യന്‍റെ വീട് മന്ത്രി പി. രാജീവും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദർശിച്ചു. മകളുടെ മരണത്തിന് കാരണം ഓഫീസിലെ ജോലി ഭാരവും സമ്മർദവുമാണെന്ന് മാതാപിതാക്കൾ നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഇനി ഒരു മക്കൾക്കും ഈ ഗതി വരരുതെന്നും പിതാവ് അഭ്യർഥിച്ചു. ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിക്ക് അന്നയുടെ അമ്മ അയച്ച കത്ത് പുറത്തുവന്നതോടെയാണ് ജോലി സമ്മര്‍ദം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്.


ഐടി, പ്രഫഷണൽ മേഖലകളിലെ ജീവനക്കാർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തിരമായി ഇടപെടണമെന്ന് സർക്കാരിനോട് വി.ഡി. സതീശൻ അഭ്യർഥിച്ചു. ഈ മേഖലയിലെ പ്രവർത്തന സമയത്തിന് കാലോചിതമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിനായി അടിയന്തര ശ്രദ്ധ ചെലുത്തുമെന്ന് ഹൈബി ഈഡൻ എംപി യും മാതാപിതാക്കളെ അറിയിച്ചു.

വി.ഡി. സതീശനൊപ്പം ഹൈബി ഈഡൻ, കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ഉൾപ്പെടടെയുള്ളവർ പങ്കെടുത്തു.