‘സൂക്ഷ്മ ജലസേചനം റബർ കൃഷിയിൽ പരീക്ഷിക്കും’
Sunday, September 22, 2024 4:05 AM IST
തിരുമാറാടി: സൂക്ഷ്മ ജലസേചനം റബർ കൃഷിയിലേക്ക് പരീക്ഷണാർഥം വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കെ.എം. മാണി ഊർജിത ജലസേചന പദ്ധതിയുടെ ഭാഗമായി തിരുമാറാടിയിൽ 5.27 കോടിയുടെ സൂക്ഷ്മ ജലസേചന പദ്ധതി നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വേനൽക്കാലത്ത് സൂഷ്മ ജലസേചനം വഴി റബറിന്‍റെ പാലുത്പാദനം വർധിപ്പിക്കാനും പട്ടമരവിപ്പ് പോലുള്ള രോഗങ്ങൾ കുറയ്ക്കാനാകുമോയെന്നും തിരുമാറാടിയിലെ 100 മരങ്ങളിൽ പരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള പദ്ധതി വിശദീകരിച്ചു. സംസ്ഥാന കർഷിക അവാർഡുകൾ നേടിയ മണ്ണത്തൂരിലെ തിരുമാറാടി ഫാർമർ പ്രൊഡ്യുസർ കന്പനി, പാന്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്‍റർ, എംജി യൂണിവേഴ്സിറ്റ് റാങ്ക് ജേതാവ് അനന്തു അനിൽ, ഫാ. ജെയിംസ് മടുക്കാൻകൽ, പദ്ധതിക്ക് സ്ഥലം നൽകിയ പാറക്കൽ കൊച്ചനിയൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


പന്പ് ഹൗസ്, ജല സംഭരണി എന്നിവയുടെ നിർമാണം, കുളം നവീകരിക്കൽ, വൈദ്യുതീകരണം, മൈക്രോ ഇറിഗേഷൻ തുടങ്ങിയ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വരൾച്ച നേരിടുന്ന 150 ലേറെ ഏക്കർ ഭൂമിയിലെ കാർഷിക പ്രവൃത്തികൾക്ക് ഗുണകരമാകും.

കനാൽ വഴി ലഭിക്കുന്ന വെള്ളം പൈപ്പ് ലൈൻ വഴി കൃഷി ഭൂമിയിലേക്ക് നീട്ടുകയും അവിടെ മൈക്രോ ഇറിഗേഷൻ സൗകര്യം ഒരുക്കുകയും ചെയ്യും.