ആലുവയിൽ താത്കാലിക കോടതിക്കായുള്ള നടപടികൾ ഇഴയുന്നു
Sunday, September 22, 2024 3:45 AM IST
ആലുവ: കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ആലുവ കോടതി കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് പുതിയ കെട്ടിട സമുച്ചയം നിർമിക്കാനുള്ള പദ്ധതി വീണ്ടും ഇഴഞ്ഞുനീങ്ങുന്നു. താത്കാലിക കോടതി പ്രവർത്തനം ആരംഭിക്കേണ്ട ബിഎസ്എൻഎൽ കെട്ടിടത്തിൽ കോടതി മുറികൾ തയാറാക്കാനുള്ള നടപടികളാണ് ഇഴഞ്ഞുനീങ്ങുന്നത്.

ജൂലൈ മുതൽ താത്കാലിക കോടതിയുടെ പ്രവർത്തനം ആരംഭിക്കാനും, പഴയ കെട്ടിടം പൊളിച്ചുനീക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ബാർ അസോസിയേഷന് ഉണ്ടായിരുന്നത്. എന്നാൽ കോടതി മാറ്റി സ്ഥാപിക്കാനുള്ള തുകയ്ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ല.

കോടതി മാറ്റി സ്ഥാപിക്കാനായി 38.21 ലക്ഷം രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭിച്ചതായി ആലുവ എംഎൽഎ അൻവർ സാദത്ത് അറിയിച്ചു. ബിഎസ്എൻഎൽ കെട്ടിടത്തിൽ ജനറൽ സിവിൽ, ഇലക്‌ട്രിക്കൽ, ഇലട്രോണിക്‌സ് എന്നീ വിഭാഗത്തിലെ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ച് മെയിന്‍റനൻസ് ജോലികൾ നടത്തിയാൽ മാത്രമേ കോടതികൾ മാറ്റി പദ്ധതി ആരംഭിക്കുവാനാകൂവെന്നും എംഎൽഎ പറഞ്ഞു.


അതേ സമയം പുതിയ കോടതിക്ക് പ്രവർത്തിക്കാനായി ബിഎസ്എൻഎൽ രണ്ടാം പ്രവേശന കവാടത്തിലെ ഫോൺ ബിൽ അടയ്ക്കാനുള്ള സെക്ഷൻ മുഴുവനായി പ്രധാന കവാടത്തിന് മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റി. ഉദ്യോഗസ്ഥന്മാരുടെ ഓഫീസുകളും മാറ്റിയിട്ടുണ്ട്. തുക അനുവദിക്കാൻ വൈകുന്നതോടെ കോടതി ഫയലുകൾ, ഫർണീച്ചറുകൾ എത്തിക്കാനും കോടതി മുറികൾ തയാറാക്കാനും മാസങ്ങൾ എടുക്കുമെന്ന് ഇതോടെ ഉറപ്പായി.

ആലുവയിലെ മുൻസിഫ് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് - ഒന്ന്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് - രണ്ട് എന്നിവയാണ് ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റേണ്ടത്. പുതിയ കെട്ടിടം നിർമിക്കാൻ 37 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.