പാറക്കടവ് പഞ്ചായത്തിന്‍റെ അനാസ്ഥ : ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പഞ്ചായത്ത് വഞ്ചി സർവീസ് നിലച്ചു
Sunday, September 22, 2024 3:45 AM IST
നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ 13ാം വാർഡിൽ പൂവത്തുശേരി കവലയേയും എളവൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുപറമ്പ് കടവിൽ അറുപതു വർഷങ്ങളായി ഉണ്ടായിരുന്ന പഞ്ചായത്ത് വഞ്ചി സർവീസ് നിലച്ചിട്ട് നാല് മാസത്തിലധികമാവുന്നു.

ഇരു പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒരു എളുപ്പ ജലഗതാഗത മാർഗമായിരുന്നു ഈ കടത്ത് വഞ്ചി. വർഷങ്ങളായി എളവൂർ പ്രദേശത്ത് നിന്ന് പൂവത്തുശേരി സെന്‍റ് ജോസഫ് സ്കൂളിലേക്ക് കുട്ടികൾ എത്തിയിരുന്നത് ഈ കടത്തു വഞ്ചി മാർഗമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

എളവൂരിൽ നിന്നും പൂവത്തുശേരി സെന്‍റ് ജോസഫ്സ് ആശുപത്രിയിലേക്കും ബാങ്കിലേക്കും കടകളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ഏക മാർഗമായിരുന്നു ഈ പഞ്ചായത്ത് വഞ്ചി സേവനം.

ഇരു പ്രദേശത്തുനിന്നും ജോലിക്കായി പോകുന്നവർക്കും ഈ കടത്ത് ഒരു ആശ്വാസമായിരുന്നു. കടത്ത് വഞ്ചി നിലച്ചതിനാൽ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി മൂഴിക്കുളം, പാറക്കടവ് വഴിയാണ് ഇരു പ്രദേശത്ത്കാരും സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും ഇത് ദുരിതയാത്രയുമാണ്.


വർഷങ്ങളുടെ പഴക്കമുള്ള ഈ കടത്ത് വഞ്ചി സർവീസ് നടത്തിയിരുന്ന വ്യക്തി മരണപെട്ടതിനെ തുടർന്ന് പുതിയ ക്വട്ടേഷൻ മുഖാന്തരം കരാർ തുക നിശ്ച്ചയിക്കുന്നതിൽ പഞ്ചായത്ത് അധികൃതരുടെ പിടിവാശിയാണ് ആളുകൾ കരാർ എടുക്കാൻ തയാറാകാത്തത് എന്നാണ് സമീപ വാസികളും വ്യാപാരികളും ആരോപിക്കുന്നത്.

നാളുകൾ നീണ്ടുപോയിട്ടും ജനത്തിന് വളരെ ഉപകാരപ്രദമായ കടത്തുവഞ്ചി സേവനം പുനരാരംഭിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാർഡു കൂടിയായ പൂവത്തുശേരി 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കടവായിട്ടും പഞ്ചായത്ത്‌ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നുള്ള ആക്ഷേപവും പൊതുജനങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഇനിയും ഇത്തരത്തിൽ കടത്തുവഞ്ചി സേവനം നിശ്ചയിക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ തുടരുകയാണെങ്കിൽ പഞ്ചായത്തിനു മുൻപിൽ സമര പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്നു ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ജെയ്സൺ പാനികുളങ്ങര പ്രസ്താവനയിൽ അറിയിച്ചു.