നൂറുകണക്കിനു ദേവാലയങ്ങളില്‍ ഐക്കണുകളില്‍ പാരമ്പര്യം മെനഞ്ഞ ചക്യായില്‍ അപ്പച്ചന്‍ യാത്രയായി
Thursday, July 11, 2024 6:58 AM IST
ചങ്ങനാശേരി: ദേവാലയങ്ങളിലും ആശ്രമങ്ങളിലും കോണ്‍വന്‍റുകളിലും മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യപ്രകാരം തടിയിന്മേല്‍ മാര്‍ത്തോമ്മ സ്ലീവായുടെ ഐക്കണുകള്‍ കൊത്തിയെടുത്ത തുരുത്തി ജെജെസി ആര്‍ട്ട് വേള്‍ഡിന്‍റെ സാരഥി ചക്യായില്‍ അപ്പച്ചന്‍ യാത്രയായി. കേരളത്തിനകത്തും പുറത്തും വിദേശത്തുമായുള്ള 1800ഓളം പള്ളികളിലും കോണ്‍വെന്‍റുകളിലും വീടുകളിലും ഇദ്ദേഹത്തിന്‍റെ കരവിരുതില്‍ തെളിഞ്ഞത് ആയിരക്കണക്കിനു ഐക്കണുകളാണ്.

സഭയുടെ ആരാധന പൈതൃകത്തിനനുസൃതമായി ദേവാലയങ്ങളിലും ചാപ്പലുകളിലും മദ്ബഹായും ബേമ്മയും ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിലും അപ്പച്ചന്‍റെ കരവിരുത് ശ്രദ്ധേയമായിരുന്നു. അപ്പച്ചന്‍റെ പാരമ്പര്യം മക്കളായ ജോബിയും ജോജോയും തുടരുന്നുണ്ട്.

തുരുത്തി മര്‍ത്ത് മറിയം പള്ളിയില്‍ പലതവണകളായി 25 വര്‍ഷക്കാലം കൈക്കാരനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ദര്‍ശന സമൂഹം, എകെസിസി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി എന്നീ ഭക്തസംഘടനകളില്‍ സജീവ അംഗമായിരുന്നു. 1962 വരെ സഭയില്‍ നിലനിന്നിരുന്ന സുറിയാനി കുര്‍ബാനയര്‍പ്പണത്തിന്‍റെ കാലയളവില്‍ സുറിയാനി ക്വയറിന് അപ്പച്ചന്‍ നേതൃത്വം നല്‍കി.

സുറിയാനി പാട്ടുകളുടെ ജനകീയമുഖം തേടി ഈ പൈതൃകത്തോടു താത്പര്യമുള്ള നിരവധി ചെറുപ്പക്കാര്‍ ജോസഫ് ജോസഫ് എന്ന ചക്യായില്‍ അപ്പച്ചന്‍റെ സഹായം തേടിയിട്ടുണ്ട്.

പഴയകാലത്തെ മെട്രിക്കുലേഷന്‍ ചങ്ങനാശേരി എസ്ബി ഹൈസ്‌കൂളില്‍നിന്നു പാസായി. നെടുംകുന്നം പുള്ളോന്‍പറമ്പില്‍ ഏലിയാമ്മയാണ് ഭാര്യ. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണ്. മലങ്കര സഭയിലെ ദിവംഗതനായ മോണ്‍സിഞ്ഞോര്‍ സി.ടി. കുരുവിള പിതൃസഹോദരനാണ്.

ശനിയാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തും.