പാലക്കാട് മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണും: മന്ത്രി ഒ.ആർ. കേളു
Tuesday, July 30, 2024 2:01 AM IST
പാലക്കാട്: ഗവ.മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുന്നതിനു ം ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ഒ.ആർ. കേളു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ പ്രവർത്തനങ്ങളുടേയും പദ്ധതികളുടേയും ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളജിൽ ഐപി, ഓപ്പറേഷൻ തീയറ്റർ എന്നിവ തുടങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാഥമിക പഠനം നടത്തും. അട്ടപ്പാടിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തരത്തിൽ മില്ലറ്റ് ഗ്രാമം പദ്ധതി വിപുലീകരിക്കും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ചിലയിടത്ത് കുട്ടികൾ കൂടുതലും ചിലയിടത്ത് കുറവുമാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണം നടത്തും. കണ്ണന്പ്ര ക്രാഫ്റ്റ് വില്ലേജ്, കെൽപാം റൈസ് മിൽ, നെന്മാറ കാർഷിക കോളജ് തുടങ്ങിയവ ആരംഭിക്കുന്നതിനായി സംസ്ഥാനതലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക യോഗം ചേരും.

പട്ടികവർഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി കാർഷിക പരിശീലനങ്ങൾ നൽകണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. നിലവിൽ നവീകരിച്ച പട്ടാന്പി പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കെട്ടിടം പട്ടികജാതി വിഭാഗങ്ങളുടെ മത്സരപരീക്ഷാ പരിശീലനത്തിനായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആവശ്യപ്രകാരം ഇത് സംബന്ധിച്ച സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എസ് സി ജില്ലാ ഓഫീസർക്ക് നിർദേശം നൽകി.

പറന്പിക്കുളത്ത് ആദിവാസി മേഖലയിൽ ജനസംഖ്യാനുപാതികമായി ഭൂമിവിതരണം നടത്തണമെന്നും പട്ടികജാതി നഗറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനെ തുടർന്ന് ഉപേക്ഷിച്ച സ്ഥലം വനം വകുപ്പിൽ നിന്ന് ലഭ്യമാക്കുന്നതിന് ഇടപെടണമെന്നും കെ.ബാബു എംഎൽഎയും അംബേദ്കർ സമഗ്ര വികസന പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ച് കൂടുതൽ പേർക്ക് ഗുണം ലഭിക്കണമെന്ന് കെ.ഡി.പ്രസേനൻ എംഎൽഎയും ആവശ്യപ്പെട്ടു.

എസ് സി പ്രമോട്ടർമാരെ ജനസംഖ്യാനുപാതത്തിൽ നിയമിക്കണമെന്ന് പി.മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ചെർപ്പുളശേരി കോട്ടക്കുന്ന് എസ് സി നഗറിൽ കുന്നിടിയുന്നത് പതിവായതിനാൽ ഇവിടത്തെ കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ട.ു. പൊറാട്ടുനാടകം പോലുള്ള കലാരൂപങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം വേണമെന്ന് കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണന്പ്രയിലെ കമ്യൂണിറ്റി കോളജും വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്ന് പി.പി. സുമോദ് എംഎൽഎ ആവശ്യപ്പെട്ടു.

വിദ്യാവാഹിനി പദ്ധതി എയ്ഡഡ് സ്കൂളുകളിൽ കൂടി വ്യാപിപ്പിക്കണമെന്നും കോട്ടത്തറ വലയാർ കോളനിയിലെ മലവേടൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തിൽ ഇടപെടണമെന്നും അട്ടപ്പാടിയിൽ അഗ്നിരക്ഷാ സേന ഓഫീസ് അനുവദിക്കണമെന്നും എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. എസ് സി പ്രമോട്ടർമാർ വഴി നടത്തുന്ന സർവേയുടെ സങ്കീർണ്ണത ഒഴിവാക്കണമെന്ന് കെ.പ്രേംകുമാർ എംഎൽഎയും പുതുശേരി ചാവടിപ്പാറയിൽ പാലവും റോഡും അനുവദിക്കണമെന്നും ആനശല്യം ഒഴിവാക്കാൻ ഹാംഗിംഗ് ഫെൻസിംഗ് അനുവദിക്കണമെന്നും എ. പ്രഭാകരൻ എംഎൽഎയും ആവശ്യപ്പെട്ടു.

എംഎൽഎമാരെ കൂടാതെ ജില്ല കളക്ടർ ഡോ.എസ്. ചിത്ര, പട്ടികവർഗ വകുപ്പ് ഡയറക്ടർ രേണു രാജ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, സബ് കളക്ടർ മിഥുൻ പ്രേംരാജ്, അസിസ്റ്റന്‍റ് കളക്ടർ ഡോ.എസ്. മോഹനപ്രിയ, തുടങ്ങിയവരും പങ്കെടുത്തു.