ഒൻപത് തെങ്ങിലെ ഒരുവർഷത്തെ ആദായം അരലക്ഷത്തിലേറെ
Monday, July 29, 2024 7:38 AM IST
ഉഴവൂർ: കേരകൃഷി നഷ്ടമെന്ന് പറയുന്നവർ ഈ വില കേൾക്കണം. ഒൻപത് തെങ്ങുകളിൽനിന്ന് ഒരുവർഷം ലഭിക്കുന്ന ആദായം അരലക്ഷത്തിലേറെ രൂപ. കൃത്യമായി പറഞ്ഞാൽ 53,100 രൂപ. ഉഴവൂർ പഞ്ചായത്തിലാണ് തെങ്ങിന് ഇത്രയും വിളവ്. പഞ്ചായത്തിന്‍റെ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ഒൻപത് തെങ്ങുകളിൽ നിന്നുള്ള ആദായമാണ് കർഷകർക്ക് ആവേശമായത്.

തെങ്ങുകളിൽനിന്നുള്ള വിളവെടുപ്പ് സംബന്ധിച്ച ലേലമാണ് ഇത്രയും ഉയർന്ന വരുമാനത്തിലെത്തിച്ചത്.കഴിഞ്ഞവർഷം പഞ്ചായത്ത് അളന്നുതിരിച്ച് കൈയേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്ത മാങ്കാനാൽ തോട് പുറമ്പോക്കിലെ തെങ്ങുകളിലെ ആദായമാണ് ലേലം ചെയ്തത്. നികുതി ഉൾപ്പെടെയാണ് ലേലം ഏറ്റെടുത്തത്.

വെലിക്കട്ടേൽ കുര്യൻ ഫിലിപ്പാണ് ലേലം വിളിച്ച് പണമടച്ചത്. പ്രദേശവാസികളുടെ മത്സരത്തിലൂടെയാണ് ഉയർന്ന തുകയ്ക്ക് ലേലം നൽകാനായതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. തങ്കച്ചൻ പറഞ്ഞു.