കെട്ടിടം ശോച്യാവസ്ഥയിൽ; അങ്കണവാടി അടച്ചുപൂട്ടി
Sunday, July 28, 2024 7:30 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് മൂന്നാം വാർഡ് വാക്കത്തറയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ പ്രവർത്തനം നിർത്തി. കെട്ടിടത്തിന്‍റെ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് അങ്കണവാടി അടച്ചുപൂട്ടാൻ കാരണം. അങ്കണവാടിയുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ അങ്കണവാടി പ്രവർത്തനക്ഷമല്ലെന്ന് കണ്ടെത്തി.

രണ്ടു സെന്‍റ് സ്ഥലത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. 35 വർഷമായി ഈ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അങ്കണവാടി വളപ്പിൽ ഒരു സെന്‍റോളം മഴവെള്ള സംഭരണി ആണ്. മഴവെള്ള സംഭരണി കാലപ്പഴക്കത്താൽ കൊതുകുവളർത്തൽ കേന്ദ്രമായി മാറി.

ചോർന്നൊലിക്കുന്ന കെട്ടിടത്തിലിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. മഴ പെയ്താൽ മുറ്റം ചെളിക്കുളമാകും. ഇഴജന്തുക്കളുടെ ശല്യവുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുതിയ അങ്കണവാടി കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.