റോഡ് വികസനം പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും
Sunday, July 28, 2024 7:30 AM IST
കടുത്തുരുത്തി: കടുത്തുരുത്തി - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉന്നതനിലവാരത്തില്‍ 111 കോടി രൂപ വിനിയോഗിച്ചു നടത്തുന്ന മുട്ടുചിറ-ആയാംകുടി- തലയോലപ്പറമ്പ്-വെള്ളൂര്‍ - മുളക്കുളം റോഡ് വികസനം പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത്-വടയാര്‍-കല്ലാട്ടിപ്പുറം, തലയോലപ്പറമ്പ് ചന്തപ്പാലം-വെട്ടിക്കാട്ടുമുക്ക്-വെള്ളൂര്‍-മുളക്കുളം വരെയുള്ള 22.4 കിലോമീറ്റര്‍ ദൂരം വരുന്ന കെഎസ്ടിപി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്. നിര്‍മാണം പാതിവഴിയെത്തും മുമ്പേ സാമ്പത്തിക പ്രതിസന്ധി മൂലം തങ്ങളെ കരാറില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് കരാര്‍ കമ്പനി കഴിഞ്ഞദിവസം കത്ത് നല്‍കി.

കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ കരാര്‍ കമ്പനി നല്‍കിയ കത്തിന്‍റെ അടിസ്ഥനത്തില്‍ പദ്ധതിയുടെ നിര്‍വഹണ ചുമതലയുള്ള കെഎസ്ടിപി പൊന്‍കുന്നം ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറോട് തുടര്‍നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത് റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ പണികള്‍ അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങിയ കമ്പനിയുടെ ജീവനക്കാരനെ കഴിഞ്ഞദിവസം നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവച്ചിരുന്നു. പണികള്‍ അവസാനിപ്പിച്ചു മലപ്പുറം പള്ളിക്കു സമീപം കമ്പനിയുടെ തൊഴിലാളികള്‍ക്കു താമസിക്കുന്നതിനും മറ്റുമായി സ്ഥാപിച്ചിരുന്ന കണ്ടെയ്നര്‍ തിരികെ കൊണ്ടുപോകാന്‍ ശ്രമം നടത്തിയപ്പോളാണ് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിഷേധവുമായെത്തിയത്. ഒടുവില്‍ പോലീസെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തിയാണ് പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കിയത്.

ചെയ്ത ജോലിയുടെ പണം പോലും നല്‍കാത്തതുമൂലം പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു കാണിച്ചു കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പിനു മുമ്പും കത്ത് നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടാവാതെ വന്നതോടെ ഏതാനും മാസം മുമ്പും ഈ റോഡിന്‍റെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.

പദ്ധതി നാൾവഴി

ഉന്നത നിലവാരത്തില്‍ (ബിഎംബിസി) റോഡുകള്‍ നവീകരിക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാനുമാണ് കരാറിലുള്ളത്. സംരക്ഷണഭിത്തി നിര്‍മാണവും ഓട നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2022 മേയ് 12നാണ് റോഡ് നിര്‍മാണത്തിനായി കെഎസ്ടിപി സ്വകാര്യ കരാറുകാരനുമായി കരാര്‍ ഒപ്പുവച്ചത്. 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ചു 2023 നവംബര്‍ 23ന് പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു.

നിര്‍മാണം പൂര്‍ത്തീകരിച്ചശേഷം അഞ്ചുവര്‍ഷം റോഡിലെ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ തന്നെ നടത്തണമെന്ന വ്യവസ്ഥയും കരാറില്‍ പറയുന്നുണ്ട്. ഇപ്പോഴും ഉദേശിച്ച വേഗതയോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയോ ഇല്ലെന്നു കെഎസ്ടിപി അധികൃതരും നാട്ടുകാരും പറയുന്നു. 30 ശതമാനം ജോലികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്ന് കെഎസ്ടിപി അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

നിലവിലെ സ്ഥിതി

വാലാച്ചിറ റെയില്‍വേ ഗേറ്റ് മുതല്‍ ആയാംകുടി വരെയുള്ള ഭാഗത്തു മാത്രമാണ് ടാറിംഗ് ചെയ്തിട്ടുള്ളൂ. മുട്ടുചിറ മുതല്‍ വാലാച്ചിറ വരെയുള്ള ഭാഗം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. എഴുമാന്തുരുത്ത് മുതല്‍ തലയോലപ്പറമ്പ് വരെയുള്ള ഭാഗത്ത് ചില സ്ഥലങ്ങളില്‍ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളത്. വെട്ടിക്കാട്ടുമുക്കിനും മുളക്കുളത്തിനും ഇടയില്‍ പലയിടത്തും കോണ്‍ക്രീറ്റ് നടത്തിയെങ്കിലും പൂര്‍ത്തിയാകാതെ കിടക്കുന്നു. ഇതു വാഹനയാത്രികര്‍ക്ക് അപകടഭീഷണിയായി മാറിയിട്ടുണ്ട്.

കരാറുകാരും കെഎസ്ടിപിയും പറയുന്നത്

സമയത്തിന് റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യാനോ, വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കാനോ കെഎസ്ടിപി സൗകര്യം ഒരുക്കിയില്ല. നിര്‍മാണം നടത്തിയതിന്‍റെ ബില്ലുകളും മാറിക്കിട്ടുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനാല്‍ ജോലികളുമായി മുന്നോട്ടു പോകാനാകുന്നില്ലെന്നുള്ള നിലപാടാണ് കരാറുകാരന്‍റേത്.

എന്നാല്‍, റോഡ് നിര്‍മാണത്തിന് തടസമായിരുന്ന 100 മരങ്ങള്‍ മുറിക്കേണ്ടതില്‍ ഇനി 20 മരങ്ങള്‍ മാത്രമാണ് മുറിക്കാനുള്ളതെന്നും കമ്പനി സമര്‍പ്പിച്ച ഒമ്പത് ബില്ലുകള്‍ മാറി നല്‍കിയെന്നും കെഎസ്ടിപി അധികൃതര്‍ പറയുന്നു.