കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ ഇന്നു മുതല്‍ ബസുകള്‍ കയറും
Monday, July 29, 2024 7:38 AM IST
കടുത്തുരുത്തി: കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് മുതല്‍ ബസുകള്‍ കയറും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ബസുകള്‍ വീണ്ടും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. കോട്ടയം - എറണാകുളം റോഡിലെ കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

കുറുപ്പന്തറ കവലയിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി 2013-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം കവലയില്‍നിന്നു നാല് സ്ഥലങ്ങളിലേക്ക് മാറ്റി ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കണമെന്നും എല്ലാ ബസുകളും കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്നും ഉത്തരവുള്ളതാണ്.

ഈ ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ കുറുപ്പന്തറ ഗ്രാമവികസന സമിത സെക്രട്ടറി വിന്‍സെന്‍റ് ചിറയില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ പ്രവേശിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി മാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ഇതിന്‍റെ തുടര്‍നടപടിയായി ഇന്ന് മുതല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുകയായിരുന്നു.

രണ്ട് ലക്ഷം രൂപ മുടക്കി ബസ് സ്റ്റാന്‍ഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. തകര്‍ന്നു കിടന്നിരുന്ന ശുചിമുറികള്‍ ഉപയോഗയോഗ്യമാക്കി, കാത്തിരിപ്പ് കേന്ദ്രത്തിലെ തകരാറുകള്‍ പരിഹരിച്ചു, പോലീസ് സഹായകേന്ദ്രം നവീകരിച്ചു തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി മാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടര്‍ക്കും കടുത്തുരുത്തി എസ്എച്ച്ഒക്കും ഉഴവൂര്‍ ജോയിന്‍റ് ആര്‍ടിഒക്കും കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോ അധികൃതര്‍ക്കും പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്.