ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ രാത്രിയും പുലർച്ചെയും ബസില്ല; യാത്രക്കാർ വലയുന്നു
Sunday, July 28, 2024 11:51 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ രാത്രികാലങ്ങളിലും പുലർച്ചെയും ബസില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. രാത്രി 7.15ന് ശേഷം ഈരാറ്റുപേട്ടയിൽനിന്ന് ഈ റൂട്ടിൽ ബസില്ല. നേരത്തെ എട്ടിനു കോലാഹലമേട്ടിലേക്കുളള സ്റ്റേ ബസായിരുന്നു ഈ റൂട്ടിലെ അവസാന ബസ്. കോവിഡ് കാലത്ത് ഇത് നിർത്തി. നിർത്തിപ്പോയ മറ്റുപല സർവീസുകളും പുനരാരംഭിച്ചെങ്കിലും കോലാഹലമേട് ബസ് തുടങ്ങിയിട്ടില്ല. ഇതോടെ വേലത്തുശേരി, മാവടി, ഒറ്റയീട്ടി, വെളളികുളം മേഖലകളിലേക്കുളള യാത്രക്കാർ തീക്കോയിയിലെത്തി വലിയതുക മുടക്കി വേണം വീടുകളിലേക്കു പോകാൻ.

ടൂറിസം സ്ഥാപനങ്ങളിലെ ജീവനക്കാരും വാഗമൺ, പുളളിക്കാനം, കോലാഹലമേട് തുടങ്ങിയ ഇടങ്ങളിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും കുരിശുമല ആശ്രമത്തിലേക്കുളളവരും ഉൾപ്പെടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ ബസില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ദൂരെസ്ഥലങ്ങളിൽ ജോലിക്ക് പോയിവരുന്നവരും പുറത്തുനിന്ന് വൈകുന്നേരം വാഗമൺ ഭാഗത്തേക്ക് വരുന്നരുമൊക്കെ പലപ്പോഴും ബന്ധുവീടുകളിൽ തങ്ങുകയോ ഓട്ടോറിക്ഷ വിളിക്കാൻ വലിയ തുക ചെലവാക്കുകയോ വേണം.

രാവിലെ വാഗമൺ മേഖലയിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുളള യാത്രക്കാർക്കും ഇതാണ് അവസ്ഥ. ഇവിടെനിന്നുള്ള ആദ്യബസ് ഈരാറ്റുപേട്ടയിൽ എത്തുമ്പോള്‍ രാവിലെ ഏഴാകും. ഒമ്പതിനു കോട്ടയത്ത് എത്താനാകില്ലെന്ന് യാത്രക്കാർ പറയുന്നു. എറണാകുളം, ആലപ്പുഴ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് പോകേണ്ടവരും അവിടെ എത്തുമ്പോൾ ഏറെ വൈകും. ടൂറിസ്റ്റുകളടക്കം യാത്രചെയ്യാനുണ്ട്. പുലർച്ചെ ആറിന് ഈരാറ്റുപേട്ടയിലെത്തും വിധം ബസ് സർവീസ് വേണമെന്നാണ് ആവശ്യം. രാത്രിയിൽ വാഗമൺ ഭാഗത്തേക്ക് സ്റ്റേ ബസ് തുടങ്ങിയാൽ ഇതേ ബസ് പുലർച്ചെ ആദ്യ സർവീസായി ഈരാറ്റുപേട്ടയിലേയ്ക്ക് ഓടിക്കാനാകുമെന്നും നാട്ടുകാർ പറയുന്നു.

നേരത്തെ കുമളിയിൽനിന്നുളള സ്വകാര്യബസ് അതിരാവിലെ ഈ റൂട്ടിൽ ഓടിയിരുന്നു. തമിഴ്നാട്ടിൽനിന്നുളള യാത്രക്കാരടക്കം ഈ ബസിനെ ആശ്രയിച്ചിരുന്നു. നിലവിൽ ഈരാറ്റുപേട്ട-വാഗമൺ വഴി കുമളിക്ക് ബസ് സർവീസ് ഒന്നുമില്ല.

കട്ടപ്പന ഡിപ്പോയിൽനിന്നും ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നുമായാണ് ഈ റൂട്ടിൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും പൊതുജനങ്ങൾക്ക് പ്രയോജനം കിട്ടുംവിധം ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.