കാറ്റും മഴയും: കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശം
Monday, July 29, 2024 7:38 AM IST
കടുത്തുരുത്തി: ശക്തമായ കാറ്റിലും മഴയിലും കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങള്‍വീണ് വീടുകള്‍ക്കും വാഹനത്തിനും നാശമുണ്ടായി. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ശക്തമായ മഴയ്ക്കൊപ്പമെത്തിയ കാറ്റ് നാശം വിതച്ചത്. മാഞ്ഞൂര്‍, ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളില്‍ കാറ്റ് നാശമുണ്ടാക്കി. കുറുപ്പന്തറ കക്കാട്ടില്‍ ബ്രിജിത്ത് ജോര്‍ജിന്‍റെ പുരയിടത്തില്‍നിന്ന ആഞ്ഞിലി, റബര്‍ മരങ്ങള്‍ എന്നിവ കാറ്റില്‍ നിലം പൊത്തി. മുട്ടുചിറ - മള്ളിയൂര്‍ റോഡില്‍ ഇഞ്ചിക്കല്‍മുക്കിന് സമീപം ഗതാഗതം തടസപ്പെട്ടു. മുട്ടുചിറ - കടുത്തുരുത്തി റോഡില്‍ ഐടിസി ജംഗ്ഷനു സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.

കടുത്തുരുത്തി അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് മരങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു. കാപ്പുന്തല വിളയംകോട് പ്ലാത്തോട്ടത്തില്‍ ആല്‍ഫി ബാബുവിന്‍റെ കാറിനു മുകളിലാണ് മരം വീണത്. തോട്ടുവ - വിളയംകോട് - ചായംമാവ് റോഡില്‍ വികാസ് ക്ലബ്ബിന് സമീപമാണ് സംഭവം.

വാഹനത്തിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജയ്ഗിരി കുരിശുപള്ളിക്കു സമീപം വലിയകുളത്തേല്‍ ജോയലിന്‍റെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. വീടിന്‍റെ പുറകുവശത്തിനും ശുചിമുറിയ്ക്കും നാശമുണ്ടായി. കടുത്തുരുത്തി മങ്ങാടിനു സമീപം റോഡിലേക്ക് മരം വീണും ഗതാഗതം തടസപ്പെട്ടു.

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കാപ്പുന്തല വിളയംകോട് പ്ലാത്തോട്ടത്തില്‍ ആല്‍ഫി ബാബുവിന്‍റെ കാറിനു മുകളിലാണ് മരം വീണത്.

വാഹനത്തിന്‍റെ മുന്‍ഭാഗവും ചില്ലും തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തോട്ടുവ - വിളയംകോട് - ചായംമാവ് റോഡില്‍ വികാസ് ക്ലബ്ബിന് സമീപമാണ് അപകടം.

കുരിശുപള്ളിക്കു സമീപമുള്ള വ്യക്തിയുടെ പുരയിടത്തില്‍നിന്നിരുന്ന ആര്യവേപ്പ് ശക്തമായ കാറ്റിലും മഴയിലും ചുവട് ഒടിഞ്ഞു കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.

ആല്‍ഫിയെ കൂടാതെ അയല്‍വാസികളായ രണ്ടുപേര്‍കൂടി കാറിലുണ്ടായിരുന്നു. കടുത്തുരുത്തിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.