കത്തോലിക്ക സമുദായം ഒറ്റക്കെട്ടായി മുന്നേറേണ്ട സാഹചര്യം: മാര്‍ പെരുന്തോട്ടം
Monday, July 29, 2024 7:18 AM IST
ചങ്ങനാശേരി: കത്തോലിക്ക സമുദായം ശക്തമായി ഒന്നിച്ചു മുന്നേറേണ്ട സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന ദര്‍ശന്‍-24 പഠനപരിശീലന ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.

പാരമ്പര്യം തിരികെപ്പിടിക്കാനും സംരഭകത്വമടക്കം സമുദായത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ക്കു നേതൃത്വം നല്‍കാനും കത്തോലിക്കാ കോണ്‍ഗ്രസിനു കഴിണമെന്നും മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിച്ചു.

അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷനായിരുന്നു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ജോബ് മൈക്കിള്‍ എംഎല്‍എ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് രാജേഷ് ജോണ്‍, പി.പി. ജോസഫ്, ജിനോ ജോസഫ്, ജേക്കബ് നിക്കോളാസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, സി.ടി. തോമസ്,

ഷിജി ജോണ്‍സണ്‍, റോസ്‌ലി കുരുവിള, ജോര്‍ജ്കുട്ടി മുക്കത്ത്, കുഞ്ഞ് കളപ്പുര, ജോബി ചൂരക്കുളം, ജെസി ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാധ്യമങ്ങളും ക്രൈസ്തവ ചിന്തകളും എന്ന വിഷയത്തില്‍ ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ പൂവന്തുരുത്ത് പ്രഭാഷണം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ബെന്നി ആന്‍റണി മോട്ടീവേഷണല്‍ ട്രെയിനിംഗ് സെഷനും നയിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പരിപാടി സമാപിക്കും.