ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി
Sunday, July 28, 2024 11:51 PM IST
ചിറക്കടവ്: പൊൻകുന്നം - പുനലൂർ ഹൈവേയുടെ പുറമ്പോക്കിൽ ചിറക്കടവ് മഹാദേവക്ഷേത്രത്തിന് സമീപം ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകടഭീഷണിയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുനിർത്തിയ ആൽമരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി.

ഒരാൾപ്പൊക്കത്തിൽ തായ്ത്തടി നിലനിർത്തി മുറിച്ച മരത്തിലാണ് ജില്ലാ ട്രീ അഥോറിറ്റി അംഗവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവുമായ കെ.ബിനുവിന്‍റെ നേതൃത്വത്തിൽ പച്ചമണ്ണും വിവിധയിനം ഔഷധങ്ങളും ചേർത്ത മിശ്രിതം പൊതിഞ്ഞ് ചികിത്സ നടത്തിയത്. തുടർന്ന് കോട്ടൺ തുണി കൊണ്ട് ചുറ്റിവരിഞ്ഞു.

ബിനുവിന്‍റെ ചികിത്സാരീതി പഠിക്കാൻ വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളുമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ആൽമരത്തിന് നാമ്പുകളുണ്ടാവുമെന്നാണ് പ്രതീക്ഷ. ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സുനിൽ ഡാവിഞ്ചിയുടെ ചിത്രകലാ സ്‌കൂൾ ഓഫ് ആർട്‌സിലെ ചിത്രകാരന്മാർ ക്യാൻവാസിൽ പകർത്തി.