കോട്ടയം നഗരസഭയിലെ വാര്‍ഡ് വര്‍ക്കുകള്‍: 20 ലക്ഷം വീതം അനുവദിക്കും
Monday, July 29, 2024 7:18 AM IST
10 ലക്ഷം വീതം രണ്ടു ഘട്ടമായാണ് തുക നല്‍കുക

കോട്ടയം: കോട്ടയം നഗരസഭയിലെ വാര്‍ഡ് വര്‍ക്കുകള്‍ക്കായി 20 ലക്ഷം വീതം അനുവദിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 10 ലക്ഷം വീതം രണ്ട് ഘട്ടമായാണ് തുക നല്‍കുക. ധനകാര്യസ്ഥിരം സമിതി മുമ്പ് 13 ലക്ഷം നീക്കിവയ്ക്കണമെന്ന് ശിപാര്‍ശ നല്‍കിയിരുന്നു.

നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ ഒഴിവാക്കി ഈ തുക കൂടി വാര്‍ഡുകളിലെ വികസന പദ്ധതികള്‍ക്കായി നീക്കിവയ്ക്കണമെന്ന് കൗണ്‍സിലര്‍മാര്‍ കൂട്ടമായി ആവശ്യപ്പെട്ടു.

അടുത്തവര്‍ഷം തദേശതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം പരമാവധി തുക അനുവദിക്കണമെന്ന് ആവശ്യങ്ങളുയര്‍ന്നിരുന്നു. നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഒരോ വാര്‍ഡിനും 20 ലക്ഷം നീക്കിവയ്ക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിക്കുകയായിരുന്നു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പല സ്‌കൂളുകളും തകര്‍ച്ചയിലാണ്. കഴിഞ്ഞവര്‍ഷം അറ്റകുറ്റപ്പണികള്‍ക്ക് പണം നീക്കിവച്ചിരുന്നില്ല. ഇതുമൂലം സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ അടക്കം തകര്‍ച്ചയിലാണ്.

ഇവ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കാന്‍ പണം അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. നഗരസഭയുടെ മൂന്ന് ഭാഗങ്ങളിലായി ഹാപ്പിനസ് കോര്‍ണര്‍ സ്ഥാപിക്കാനുള്ള തീരുമാനം തിരുത്തണമെന്നും ആവശ്യമുയര്‍ന്നു.

എല്ലാവര്‍ക്കുമെത്താന്‍ കഴിയുന്ന സ്ഥലമെന്ന നിലയില്‍ കോട്ടയം നഗരത്തിലെ നെഹ്‌റു പാര്‍ക്കില്‍ ഹാപ്പിനസ് കോര്‍ണര്‍ തുറക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു.

യോഗത്തിനിടെ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാറും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എം.പി. സന്തോഷ്‌കുമാറും തമ്മില്‍ തര്‍ക്കവും ഉണ്ടായി. ചെടികള്‍ വളര്‍ത്താനുള്ള എച്ച്ഡിപിഇ പെട്ടികളുടെ വിതരണം വാര്‍ഷിക പദ്ധതിയില്‍നിന്ന് ഒഴിവാക്കി ഈ തുക വാര്‍ഡ് വര്‍ക്കിന് അനുവദിക്കാമെന്ന് വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ നിര്‍ദേശിച്ചു.

പലരും എച്ച്ഡിപിഇ പെട്ടികള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഒഴിവാക്കുന്നത് ഉചിതമാകില്ലെന്ന് നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എം.പി. സന്തോഷ്‌കുമാര്‍ പറഞ്ഞു. ഇതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഇരുവരും ഏറ്റുമുട്ടി.

ഇതിനുപിന്നാലെ സിപിഎം കൗണ്‍സിലര്‍ ഷീജ അനിലും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും തമ്മിലും തര്‍ക്കമുണ്ടായി. നേരത്തേ, ഷീജ അനില്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെയര്‍പേഴസണിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നീട് ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കിയപ്പോഴായിരുന്നു വാക്‌പോര്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാലിക്കേണ്ട മാന്യത ഷീജ അനില്‍ കാട്ടുന്നില്ലെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ശരിയല്ല. സിപിഎം നേതാക്കളായ മുന്‍ പ്രതിപക്ഷനേതാക്കള്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നവരാണെന്നും ബിന്‍സി പറഞ്ഞു. സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ പ്രതിപക്ഷത്തിനുമേല്‍ കുതിരകയറിയിട്ട് കാര്യമില്ലെന്ന് ഷീജ അനില്‍ പറഞ്ഞു.

നഗരത്തിലെ പദ്ധതികള്‍ പലതും ഇഴഞ്ഞുനീങ്ങുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഉദ്യോഗസ്ഥതലത്തില്‍ കൃത്യമായ നിരീക്ഷണമില്ലാത്താതാണ് പദ്ധതികള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണം.

ആറുപദ്ധതികള്‍ മാത്രമാണു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.