വലിയപള്ളിയുടെ ചുവരില്‍ അപൂര്‍വ ഐക്കണ്‍
Monday, July 29, 2024 7:38 AM IST
കടുത്തുരുത്തി: പരിശുദ്ധ ദൈവമാതാവിന്‍റെ മഹത്വവും സഭയില്‍ മാതാവിനുള്ള സ്ഥാനം എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്ന ചരിത്രസംഭവങ്ങളും കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോന വലിയപള്ളിയുടെ ചുവരില്‍ വിശ്വാസികള്‍ക്ക് ദര്‍ശനമൊരുക്കി അപൂര്‍വമായ ഐക്കണ്‍ ചിത്രമായി.

പരിശുദ്ധ കന്യകാമറിയം സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെടുന്നതിന്‍റെ ഐക്കണ്‍ ആണ് ഇതിലേറ്റവും പ്രധാനം. തന്‍റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മാവോടും ശരീരത്തോടുംകൂടി സ്വര്‍ഗീയ മഹത്വത്തിലേക്ക് ഏറ്റെടുക്കപ്പെടുന്നതാണ് ഈ ചിത്രീകരണം.

11 അടി ഉയരവും 12 അടി വീതിയുമാണിതിനുള്ളത്. അള്‍ത്താരയുടെ വലതു വശത്തെ ഭിത്തിയിലാണ് ഈ ചുവര്‍ ചിത്രം. മാതാവ് മരണക്കിടക്കയില്‍ നിദ്രയിലായിരിക്കുന്നതും വിശുദ്ധ തോമാശ്ലീഹാ ഒഴികെയുള്ള ശ്ലീഹന്മാര്‍ വേര്‍പാടിന്‍റെ ദുഃഖഭാരത്താല്‍ വിലപിക്കുന്നതും ചിത്രത്തില്‍ കാണാം.

സ്വര്‍ഗത്തിലേക്ക് തന്‍റെ മാതാവിനെ കരേറ്റാനായി ഇറങ്ങിവന്ന ക്രിസ്തു മറിയത്തിന്‍റെ ആത്മാവിനെ സംവഹിക്കാൻ‍ തന്‍റെ തൃക്കൈകളില്‍ ഏന്തി നില്‍ക്കുന്നതും മധ്യാകാശത്തില്‍ വച്ചു പരിശുദ്ധ മറിയം തോമാശ്ലീഹായ്ക്ക് തന്‍റെ ഇടക്കെട്ട് (സൂനാറാ) കൈമാറുന്നതും മാതാവിന്‍റെ കിടക്കയ്ക്കരികിലേക്ക് വാനമേഘങ്ങളില്‍ സഞ്ചരിച്ചിച്ചെത്തുന്ന ശ്ലീഹന്മാരെയും ചിത്രത്തില്‍ കാണാം.

ഏറ്റവും മുകളിലായി മറിയത്തിനായി സ്വര്‍ഗം തുറക്കപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രം ഇന്ത്യയില്‍ അപൂര്‍വമാണെന്ന് വലിയപള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ പറഞ്ഞു. ഇതിനോട് ചേര്‍ന്ന് മംഗളവാര്‍ത്തയുടെ ചുവര്‍ചിത്രവും ചിത്രീകരിച്ചിട്ടുണ്ട്.

കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്‍റെ നിര്‍ദേശമനുസരിച്ചു മുന്‍ വികാരി ഫാ. ഏബ്രഹാം പറമ്പേട്ട്, വികാരി ഫാ. തോമസ് അനിമൂട്ടില്‍, സഹവികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത്, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് ഈ ചുവര്‍ചിത്രം പൂര്‍ത്തിയാക്കിയത്. ആര്‍ടിസ്റ്റ് ജിജുലാല്‍ ബോധി കോഴിക്കോടും സംഘവുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഷൈജു നരിക്കുനി, സജി നെയ്യാറ്റിന്‍കര, അനന്തു ഇരിങ്ങാലക്കുട എന്നിവരാണ് ജിജുലാലിനൊപ്പമുണ്ടായിരുന്നത്.

2019 ല്‍ ജിജുലാന്‍റെ നേതൃത്വത്തില്‍ പള്ളിയിലെ പുരാതനമായ എറത്താഴ് ചിത്രങ്ങളിലും പുനരുജ്ജീവന പ്രവൃ‍ത്തികള്‍ നടത്തിയിരുന്നു.