സബ്‌സിഡി നിലച്ചു; കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിയവര്‍ വെട്ടിലായി
Monday, July 29, 2024 11:37 PM IST
കോട്ടയം: കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ പദ്ധതി) അഥവാ സ്മാം പദ്ധതിയില്‍ യന്ത്രങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് സബ്‌സിഡി വൈകുന്നു.

കോവണി മുതല്‍ ട്രാക്ടര്‍ വരെ വാങ്ങിയവരാണ് ബാധ്യതയിലായത്. കേന്ദ്രഫണ്ട് ലഭിക്കുന്നില്ലെന്ന് സംസ്ഥാനവും അനുവദിച്ച തുക സംസ്ഥാനം വക മാറ്റിയെന്ന് കേന്ദ്രവും പഴി ചാരുന്നു.

പദ്ധതിയില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി തുകയുടെ 40 ശതമാനവും സബ്‌സിഡി ലഭിക്കേണ്ടതാണ്. അഞ്ചു വര്‍ഷം മുന്‍പാണ് ഈ പദ്ധതിയുടെ തുടക്കം.

ആദ്യവര്‍ഷങ്ങളില്‍ ഉപകരണം വാങ്ങിയവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ സബ്‌സിഡി ലഭിച്ചിരുന്നു. യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ടു ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. സബ്‌സിഡി മുടങ്ങില്ലെന്ന പ്രതീക്ഷയില്‍ ഏറെ കര്‍ഷകര്‍ ലോണെടുത്താണ് ഉപകരണങ്ങള്‍ സ്വന്തമാക്കിയത്.

പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ്, ഡ്രില്ലര്‍, കുഴിയെടുക്കുന്ന യന്ത്രം, വീല്‍ ബാരോ, പഴം - പച്ചക്കറികള്‍ ഉണങ്ങാനുള്ള ഡ്രയര്‍ എന്നിവയൊക്കെ വാങ്ങിയ കര്‍ഷകര്‍ ലോണ്‍ തിരിച്ചടയ് ക്കാന്‍ പറ്റാതെ നെട്ടോട്ടത്തിലാണ്.

സ്ഥല പരിധി മാനദണ്ഡം ഇല്ലാത്തതിനാല്‍ കുറഞ്ഞ സ്ഥല ലഭ്യതയുള്ളവരും യന്ത്രങ്ങള്‍ വാങ്ങി.