പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം; ധർണ നടത്തി
Monday, July 29, 2024 10:51 PM IST
പെരുവന്താനം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, എല്ലാ ദിവസവും ഉച്ചകഴിഞ്ഞും ഞായറാഴ്ചയും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ മുന്പിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്തിന്‍റെ പരിധിയിൽ നിന്നു കൂടാതെ ദൂരദേശങ്ങളിൽനിന്നടക്കം നൂറുകണക്കിന് രോഗികളെത്തുന്ന ആതുരാലയമാണിത്. രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇപ്പോൾ ഇവിടെ ലഭിക്കുന്നത്.

കൂടുതൽ ഡോക്ടർമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതി ഡിഎംഒ ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് നിജിനി ഷംസുദീൻ പറഞ്ഞു. ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു അടക്കമുള്ള നേതാക്കൾ സമരക്കാർക്ക് പിന്തുണ അറിയിച്ച് സ്ഥലത്തെത്തി.

മലയോര മേഖലയായ പെരുവന്താനത്ത് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുവാൻ അധികൃതർ തയാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാകുമെന്നും പകർച്ചപ്പനിയടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും സി.പി. മാത്യു ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്തുനിന്നു കൃത്യമായ ഉറപ്പ് ലഭിക്കാതെ വന്നതോടെ സമരം വൈകുന്നേരം ആറുവരെ തുടർന്നു. പിന്നീട് പെരുവന്താനം പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുംവരെ സമരം തുടരുവാനാണ് പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. വൈസ് പ്രസിഡന്‍റ് ഇ.ആർ. ബൈജു, പഞ്ചായത്തംഗങ്ങളായ ഷാജി പുല്ലാട്ട്, ഷീബ, എബിൻ കുഴിവേലി, ഡോമിനി സജി, ബിനോയ്‌ ഗ്രേസി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.