മൂന്നു പഞ്ചായത്തുകളിലെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ
Sunday, July 28, 2024 11:51 PM IST
കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് വാർഡുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

ചെമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡ്(കാട്ടിക്കുന്ന്), വാകത്താനം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ഈ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെയും പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഇന്നും നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസ്തുത വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന 30നും വൈകിട്ട് ആറിനു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 31ന് സമ്പൂർണ മദ്യനിരോധനവും ഏർപ്പെടുത്തി.

നടുവിരലിൽ മഷി പുരട്ടും

കോട്ടയം: നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തുന്ന സമ്മതിദായകരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിനുപകരം ഇടതു കൈയിലെതന്നെ നടുവിരലിൽ പുരട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. ഉപതെരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതാണ് ഈ മാറ്റം.

2024 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായി മാഞ്ഞുപോകാതിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ഈ നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.