മഴമറ സബ്‌സിഡി വൈകുന്നു
Monday, July 29, 2024 11:37 PM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് മഴമറയ്ക്കും സ്‌പ്രെയിംഗിനും ഹെക്ടറിന് നാലായിരം രൂപ വീതം സബ്‌സിഡി നല്‍കുമെന്ന റബര്‍ ബോര്‍ഡ് പ്രഖ്യാപനത്തില്‍ നടപടി വൈകുന്നു. കടം വാങ്ങി മഴമറയിട്ട കര്‍ഷകരാണ് സബ്‌സിഡിക്ക് ആര്‍പിഎസുകളില്‍ രേഖകള്‍ സമര്‍പ്പിച്ച് സബ്‌സിഡി കാത്തിരിക്കുന്നത്.

അടുത്ത ബജറ്റില്‍ റബര്‍ ബോര്‍ഡിന് 320 കോടി രൂപ വകയിരുത്തിയെങ്കിലും സബ്‌സിഡി എന്നു ലഭിക്കുമെന്ന് കര്‍ഷകര്‍ക്ക് അറിയില്ല. റബര്‍വില ഉയരുന്ന സാഹചര്യത്തില്‍ ഒട്ടേറെ കര്‍ഷകര്‍ മഴമറ വയ്ക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. റബര്‍ ബോര്‍ഡ് നാലു മാസം മുന്‍പ് പ്രഖ്യാപിച്ച സാമ്പത്തിക സഹായം വൈകുന്നതില്‍ കര്‍ഷക സംഘടനകളും പ്രതിഷേധത്തിലാണ്.

റബര്‍ ബോര്‍ഡിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചതിനൊപ്പം ആവര്‍ത്തന കൃഷി ഹെക്ടറിന് നാല്‍പതിനായിരം രൂപ നല്‍കുമെന്നാണ് റബര്‍ ബോര്‍ഡ് ഉറപ്പു നല്‍കുന്നത്. എന്നാല്‍ ഈ തുകയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.