ചങ്ങനാശേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി
Monday, July 29, 2024 7:38 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ കര്‍മ പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ മാലിന്യമുക്തം നവകേരളം 2.0 കാമ്പയിന്‍ ജനകീയ ശില്‍പശാലയിലാണ് കര്‍മ പദ്ധതികള്‍ക്കുള്ള രൂപരേഖ തയാറാക്കിയത്.

ശില്‍പശാലയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ് കരട് രൂപത്തില്‍ തയാറാക്കിയത്. വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യ ലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ.ജയകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ജോബ്, പി.എ.നിസാര്‍, മധുരാജ്, രാജു പാക്കോ, ഗീതാ അജി, ഉഷാ മുഹമ്മദ് ഷാജി, സന്തോഷ് ആന്‍റ ണി, നഗരസഭാ സെക്രട്ടറി എല്‍.എസ്. സജി, ക്ലീന്‍ സിറ്റി മാനേജര്‍ എന്‍.എസ്.ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിര്‍ദേശങ്ങള്‍:

എല്ലാ മാലിന്യങ്ങളും ക്യത്യമായി വേര്‍തിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക, ഒറ്റത്തവണ ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് നിര്‍ത്തലാക്കുക, എല്ലാ വിദ്യാലയങ്ങളും പൊതു ഓഫിസുകളും ശുചിത്വം ഉറപ്പാക്കുക, ബോധവല്‍ക്കരണത്തിനായി ജനകീയ കാമ്പയിനുകള്‍ നടത്തുക.

നദികളും ജലാശയങ്ങളും മാലിന്യമുക്തമാക്കുക നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവല്‍ക്കരണം നടത്തുക. നൂറുശതമാനം യൂസര്‍ഫീ നേട്ടം കൈവരിക്കുക.