ADVERTISEMENT
ADVERTISEMENT
26
Friday
September 2025
10:45 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1594909
ഏറ്റുമാനൂർ കോടതി പിന്നെയും ചുരുങ്ങുന്നു
ഏറ്റുമാനൂർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധി മാത്രം കേസുകൾ കുത്തനെ കുറഞ്ഞു
അഭിഭാഷകരും ക്ലർക്കുമാരും പ്രതിസന്ധിയിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിധി പിന്നെയും ചുരുക്കുന്നു. നീണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓണംതുരുത്ത് വില്ലേജ് പ്രദേശം പുതുതായി സ്ഥാപിക്കുന്ന മാഞ്ഞൂർ പോലീസ് സ്റ്റേഷൻ പരിധിയിലാക്കിയതോടെ വൈക്കം കോടതിയുടെ പരിധിയിലേക്കു മാറ്റി. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പ്രദേശം നേരത്തേ കോട്ടയം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി - രണ്ടിലേക്കു മാറ്റിയിരുന്നു.
ഓണംതുരുത്തും പോയി
ഗാന്ധിനഗർ സ്റ്റേഷൻ പോയതോടെ ഏറ്റുമാനൂർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധി മാത്രമാണ് ഏറ്റുമാനൂർ കോടതിക്കുള്ളത്. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിലായിരുന്ന ഓണംതുരുത്ത് വില്ലേജുകൂടി നഷ്ടമായതോടെ ഏറ്റുമാനൂർ കോടതിയുടെ പരിധി തീർത്തും ശുഷ്കമായി.
വൈക്കം അഞ്ച്, ഏറ്റുമാനൂർ രണ്ട്
അഞ്ച് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന വിശാലമായ പ്രദേശം വൈക്കം കോടതിയുടെ പരിധിയിൽ വരുമ്പോഴാണ് ഏറ്റുമാനൂർ കോടതിക്കു വെറും രണ്ടു പോലീസ് സ്റ്റേഷനുകളുടെ മാത്രം പരിധിയുള്ളത്. ഇത്ര ശുഷ്കമായ പരിധിയുള്ള വേറെ കോടതികൾ കോട്ടയം ജില്ലയിൽ ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈക്കം കോടതിയിൽ വൈകുന്നേരംവരെ കോടതി നടപടി നീളുമ്പോൾ ഏറ്റുമാനൂർ കോടതിയിൽ ഉച്ചയോടെ കോടതി നടപടി തീരുന്നതായി അഭിഭാഷകർ പറഞ്ഞു.
ഗാന്ധിനഗർ സ്റ്റേഷൻ പരിധി മാറ്റിയതോടെ ഏറ്റുമാനൂർ കോടതിയിൽ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അഭിഭാഷകരെയും അഭിഭാഷക ക്ലർക്കുമാരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ഓണംതുരുത്ത് വില്ലേജു കൂടി നഷ്ടമായിരിക്കുന്നത്.
മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കത്ത് നല്‍കിയെന്ന് മന്ത്രി വാസവൻ
ഏറ്റുമാനൂര്‍: നിയോജക മണ്ഡലത്തിലെ അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ വ്യവഹാരങ്ങള്‍ ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും കത്ത് നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്.
കാലങ്ങളായി ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്പ്പെട്ടതായിരുന്ന ഈ സ്ഥലങ്ങള്‍. എന്നാല്‍, അടുത്തിടെ വരുത്തിയ ചില മാറ്റങ്ങള്‍ മൂലം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു കീഴില്‍ വരുന്ന ഈ പ്രദേശങ്ങളിലെ കേസുകള്‍ കോട്ടയം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിലേക്കു മാറ്റിയത് അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു കോടതി വ്യവഹാരങ്ങള്‍ക്കായി പോകുന്നതിനു കൂടുതല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
മുന്‍പത്തെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് കത്ത് നല്‍കിയിരിക്കുന്നത്. നീണ്ടൂരിലെ കേസുകള്‍ നിലവില്‍ തുടരുന്ന ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുന്‍മന്ത്രി ഇ. ജോണ്‍ ജേക്കബിന്റെ ചരമവാര്‍ഷികം ഇന്ന്
പീഡനം: പ്രതി പിടിയില്‍
കിളിമല എസ്എച്ച് സ്കൂളില്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം
സി.എഫ്. തോമസിന്റെ അഞ്ചാം ചരമവാര്‍ഷിക അനുസ്മരണം നാളെ
ADVERTISEMENT
തിരുവനന്തപുരം
KL1
1594888
അങ്കണവാടി വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം
മുഖത്തടിയേറ്റത് രണ്ടേമുക്കാൽ വയസുകാരിക്ക്
മലയിൻകീഴ്/നേമം: അങ്കണവാടിയിൽ രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി. ബുധനാഴ്ച ഉച്ചയോടെ പള്ളിച്ചൽ പഞ്ചായത്ത് പറമ്പിക്കോണം 105-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം.
മൊട്ടമൂട് പറമ്പിക്കോണം സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെയാണ് അങ്കണവാടി അധ്യാപിക മലയിൻകീഴ് മലയം സ്വദേശിനി പുഷ്പകല മുഖത്തടിച്ചു പരിക്കേൽപ്പിച്ചത്. പിതാവാണ് സാധാരണ കുഞ്ഞിനെ അങ്കണവാടിയിൽനിന്നു വിളിക്കാനായി സ്ഥിരമായി പോയിരുന്നത്. പതിവു പോലെ കഴിഞ്ഞദിവസവും അങ്കണവാടിയിൽനിന്നു കുട്ടിയെ കൂട്ടികൊണ്ടു പോയിരുന്നു.
എന്നാൽ കുട്ടിക്ക് ഉന്മേഷക്കുറവ് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ കാര്യം തിരക്കുക യായാരുന്നു. തുടർന്ന് കുട്ടി അധ്യാപിക മുഖത്തടിച്ചതായി പറഞ്ഞത്. ഇതുകൂടാതെ കുഞ്ഞിനൊപ്പം അങ്കണവാടിയിൽ പോകുന്ന ഇവരുടെ ബന്ധുക്കളായ കുട്ടികളോടും പ്രവീൺ വിവരം തിരക്കി. ഇവരും അധ്യാപിക മർദിച്ചുവെന്ന വിവരം വ്യക്തമാക്കി.
തുടർന്നുള്ള പരിശോധനയിലാണു കുഞ്ഞിന്റെ മുഖത്തു കൈവിരലുകൾ പതിഞ്ഞതിന്റെ പാടുകൾ കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ കുഞ്ഞിനേയുംകൊണ്ട് തൈക്കാട് ആശുപത്രിയിലെത്തി പരിശോധന നടത്തി. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
സ്വമേധയാ കേസെടുത്ത സിഡബ്ള്യുസി അന്വേഷണവിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്നലെയും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു പരിശോധനക്കു വിധേയമാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തി.
സ്വാഗതസംഘം ഓഫീസ് തുറന്നു
പച്ച ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപ
പ്രഫ. എൻ. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
ശക്തമായ മഴയില്‍ മരം ഒടിഞ്ഞുവീണു
ADVERTISEMENT
കൊല്ലം
KL2
1594870
‘ശുചിത്വ നഗരം’ചീഞ്ഞ് നാറുന്നു
അജി വള്ളിക്കീഴ്
കൊല്ലം: മാലിന്യമുക്ത നഗരം എന്ന ബഹുമതി കൊല്ലത്തിനുണ്ടെങ്കിലും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ് ഇന്നും. നഗരം മാലിന്യക്കൂമ്പാരമായി മാറുകയാണ്. സമ്പൂർണ ശുചിത്വം എന്നത് കൊല്ലത്ത് പ്രഖ്യാപനത്തിൽ ഒതുങ്ങി. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൊല്ലത്ത് അവതാളത്തിലാണ്.
മൂക്ക് പൊത്താതെ നഗരത്തിൽ എവിടെയും പോകാൻ കഴിയാത്ത അവസ്ഥ. പോസ്റ്റ് ഓഫീസ് മുതൽ ബീച്ച് റോഡ് വരെയും, ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിലെയും മിക്ക ഓടകളും മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞിരിക്കുന്ന സ്ഥിതിയിലാണ്.
വാർഡ് കൗൺസിലർമാർ മേയറോട് പരാതികൾ പറഞ്ഞു മടുത്തെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ചിന്നക്കടയിൽ ഫുട്പാത്തിലൂടെ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ മാലിന്യവും ചെളിയും നിറഞ്ഞ ഓടയിൽ ചെന്ന് വീഴും. ശുചിത്വ നഗരം, മാലിന്യമുക്തം എന്നിവയൊക്കെ ഉള്ളത് പ്രഖ്യാപങ്ങളിലും പത്രകുറിപ്പുകളിലും മാത്രമാണ്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തകർന്നു കുത്തുപാളയെടുത്ത നഗരം ക്ലീൻ സിറ്റിയായി കൂടി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പു നടത്തുകയാണ് കോർപറേഷൻ എന്നതാണ് വിചിത്രം.
കൃത്യമായ മാലിന്യ സംസ്ക്കരണ പ്രവർത്തങ്ങൾ കൊല്ലത്ത് നടക്കുന്നില്ല. ജില്ലയെ മാലിന്യ മുക്തമാക്കാതെയായിരുന്നു കൊല്ലം മാലിന്യമുക്തം എന്ന പ്രഖ്യാപനം പോലും നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കി വഴിപാടു പോലെ രക്ഷപ്പെടുകയാണ് കോർപ്പറേഷൻ.
മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യ മുക്തമായി ഏപ്രിൽ മാസം ആണ് പ്രഖ്യാപിക്കുന്നത്. മന്ത്രി ജെ.ചിഞ്ചുറാണിയാണ് ജില്ലാതല പ്രഖ്യാപനം നടത്തിയത്.
2024 ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 30 രാജ്യാന്തര സീറോ വേസ്റ്റ് ദിനം വരെ‘മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിരുന്നു.
ജില്ലയിൽ വാതിൽപടി ശേഖരണത്തിൽ 100 ശതമാനവും യൂസർഫീ കളക്ഷനിൽ 84 ശതമാനവും കൈവരിച്ചെന്നായിരുന്നു മാലിന്യ മുക്തമായി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്. മിനി എംസിഎഫ്- 1856, എംസിഎഫ്- 100, ആർആർഎഫ് 14, സ്ഥാപന ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ- 683, ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ- 1,14,903, സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനങ്ങൾ - 79, സ്പെഷൽ വേസ്റ്റ് സംസ്കരണ സംവിധാനങ്ങൾ- 21, മാലിന്യം കൈകാര്യം ചെയ്യുന്ന വാഹനങ്ങൾ - 86 എന്നിവ ഉണ്ടെന്നും 1,09,365 ബിന്നുകൾ സ്ഥാപിച്ചെന്നും, 500 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചെന്നും പറഞ്ഞിരുന്നു.
അതെ സമയം, അഞ്ച് ഘട്ടങ്ങളിലായി നടത്തിയ കാന്പയിൻ വഴി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും, കലാലയങ്ങളും, സ്ഥാപനങ്ങളും ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത സ്ഥാപനങ്ങളായി മാറ്റാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്. മാലിന്യനിർമാർജനത്തിൽ കൊല്ലം മികച്ച മാതൃകയാണെന്നാണ് മന്ത്രി ചിഞ്ചുറാണി മാലിന്യമുക്തമായി ജില്ലയെ പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യങ്ങൾ നീക്കി മാലിന്യനിർമാർജനത്തിൽ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി പറഞ്ഞിരുന്നു.
ചന്ദനക്കാവ് സ്കൂളിനു മുന്നിൽ അപകടങ്ങൾ പതിവാകുന്നു
ഗാന്ധി ഫെസ്റ്റ്
കടയിൽ നിന്നും രണ്ടേകാൽ ലക്ഷം അപഹരിച്ചയാൾ റിമാൻഡിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: നാലുപേർ അറസ്റ്റിൽ
ADVERTISEMENT
പത്തനംതിട്ട
KL3
1594787
ജില്ലയിലെ 31 സിഡിഎസ് ഓഫീസുകള്‍ ഐഎസ്ഒ നിലവാരത്തില്‍
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷനു കീഴിലുള്ള 31 സിഡിഎസുകള്‍ ഐഎസ്ഒ നിലവാരത്തിലേക്ക്. സംസ്ഥാനത്ത് ആദ്യഘട്ടം ഐഎസ്ഒ പൂര്‍ത്തീകരിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പത്തനംതിട്ട. സംസ്ഥാനതലത്തില്‍ 617 സിഡിഎസ് ഓഫീസുകളാണ് ഐഎസ്ഒ അംഗീകാരം നേടിയത്.
ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി കിലയെ ആണ് ചുമതലപ്പെടുതിയിരുന്നത്. സിഡിഎസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സിഡിഎസുകളില്‍ ക്വാളിറ്റി മാനേജമെന്റ് സിസ്റ്റം നടപ്പാക്കി.
കേരള സര്‍ക്കാര്‍ രൂപകല്പന ചെയ്ത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ്, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ ഭിന്നശേഷി, വയോജന സൗഹൃദ സേവന സംവിധാനം എന്നിവ ഗുണമേന്മ നിര്‍വചിക്കാനുള്ള ഘടകങ്ങളായിരുന്നു.
കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് സിഡിഎസ് ഓഫീസുകളുടെ സജ്ജീകരണം.ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെല്പ് ഡെസ്ക് സൗകര്യങ്ങള്‍, രേഖകളുടെ പരിപാലനം, സി ഡി എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയരൂപവത്കരണം എന്നിവ കാര്യക്ഷമമായി നടന്ന വരുന്നു.
അക്കൗണ്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വര്‍ഷത്തില്‍ രണ്ടു തവണ ഇന്റേണല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ വര്‍ഷവും സ്റ്റാറ്റിറ്റ്യൂട്ടറി ഓഡിറ്റ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷനാണ് സിഡിഎസുകള്‍ കരസ്ഥമാക്കിയത്.
കുടുംബശ്രീ അംഗങ്ങളെ സ്വയംപര്യാപ്തരാക്കുക, യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും സിഡിഎസുകള്‍ നടപ്പാക്കുന്നു.
കൂടാതെ, കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പിന്തുണയോടെ വിവിധ പദ്ധതികള്‍ കാര്യക്ഷമതയോടെ നടത്താനും കുടുംബശ്രീ സിഡിഎസുകള്‍ നടത്തുന്ന പരിശ്രമവും ഈ നേട്ടത്തിന്റെ തിളക്കംകൂട്ടുന്നു.
നിയോജക മണ്ഡലം കമ്മിറ്റി
ലഹരിവിരുദ്ധ കലാജാഥ
എക്സൈസ് വിമുക്തി മിഷന് ജില്ലാതല പ്രശ്നോത്തരി
കുടുംബശ്രീ ‘മാ കെയര്‍’ സെന്റര്‍
ADVERTISEMENT
ആലപ്പുഴ
KL4
1594706
ശുനകക്കരയായി ചുനക്കര; ഭീതിയിൽ നാട്ടുകാർ
ചാരുംമൂട്: ചുനക്കരയിൽ നിരത്തുകളെന്പാടും തെരുവ് നായ്ക്കൾ നിറഞ്ഞതോടെ ജനം കടുത്ത ഭീതിയിൽ. മനുഷ്യർക്ക് തെരുവിലിറങ്ങാൻ പറ്റാത്ത സ്ഥിതിയായിട്ടും പഞ്ചായത്ത് അധികാരികൾ ഇനിയും ഉണർന്നിട്ടില്ല. നായ്ക്കളെ പേടിച്ചു പലരും പ്രഭാത നടത്തം ഉപേക്ഷിച്ചു.
പുലർച്ചെ ട്യൂഷൻ കേന്ദ്രങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും ക്ഷേത്രങ്ങളിൽ പോകുന്ന ഭക്തരും രാവിലെ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന സ്ഥിതിയാണ്.
ചുനക്കര, കോട്ടമുക്ക്, തെരുവിൽ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ശല്യം രൂക്ഷമാണ്.
വാഹനങ്ങളിലെത്തിച്ചു, തെളിവ് കിട്ടാതെ പോലീസ്
ചുനക്കര, ചാരുംമൂട് മേഖലയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിച്ചു തള്ളുന്നതായി പരാതിയുണ്ട്. കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് പത്തും ഇരുപതും തെരുവുനായ്ക്കളെ വൻ കൂട്ടമായി കാണുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.
വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.
അന്പലപ്പുഴയിലും രക്ഷയില്ല
അമ്പലപ്പുഴ: ദേശീയ പാതയോരം കൈയേറി തെരുവു നായകൾ. റോഡരികിൽ തള്ളുന്ന മാലിന്യങ്ങളടക്കം തേടിയെത്തുന്ന നായക്കൂട്ടം കാൽ നടയാത്രക്കാർക്കടക്കം ഭീഷണി സൃഷ്ടിക്കുകയാണ്. പുന്നപ്ര, അമ്പലപ്പുഴ, കരൂർ ഭാഗങ്ങളിൽ റോഡിലെ കുഴിയിൽ വീഴാതെ വാഹനം വെട്ടിച്ചാൽ പാഞ്ഞു നടക്കുന്ന നായയെ ഇടിക്കുന്ന അവസ്ഥയാണ്.
തോട്ടപ്പള്ളിക്കും വാടക്കലിനുമിടയിൽ തീരദേശ റോഡിലും നായകളുടെ വിളയാട്ടം കാരണം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. നായ കുറുകെ ചാടി അപകടത്തിൽപെട്ട് നിരവധി പേരാണ് ചികിത്സ തേടുന്നത്. അക്രമകാരികളായ നായ്ക്കളെ തുരത്താൻ പഞ്ചായത്തുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കോളിഫ്ലവർ കൃഷിയുമായി സ്കൗട്ട് വിദ്യാർഥികൾ
കര്ഷകന് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
ചോദ്യങ്ങളിൽ പതറാതെ സെബാസ്റ്റ്യന്‍; വിട്ടുകൊടുക്കാതെ പോലീസ്
കുട്ടനാടിന്റെ നിലനില്‍പ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാര്‍ തോമസ് തറയില്‍
ADVERTISEMENT
ഇടുക്കി
KL6
1594696
റോഡുകളിൽ അപകടപ്പെരുമഴ
അഞ്ച് അപകടങ്ങൾ, ഒരു മരണം; 25 പേർക്കു പരിക്ക്
ഹൈറേഞ്ച് മേഖലയിൽ ഇന്നലെ അപകടങ്ങളുടെ ദിനം. പലേടങ്ങളിലായി അപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ കോളജ് അധ്യാപകൻ ലോറി കയറി മരിച്ചതാണ് നാടിനെ ഞെട്ടിച്ചത്.
കുമളി മുരിക്കടി പുളിക്കപ്പീടികയിൽ (ഐക്കരോട്ട്) ഷിബുവിന്റെയും സോളിയുടെയും മകൻ പുളിയന്മല ക്രൈസ്റ്റ് കോളജ് അധ്യാപകൻ ജോയിസ് പി. ഷിബു (24) ആണ് മരിച്ചത്.
നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. ഉപ്പുതറയിൽ ഒാട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. മൂന്നാറിൽ ട്രാക്ടർ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വണ്ണപ്പുറത്ത് ലോറി മറിഞ്ഞും അപകടമുണ്ടായി.
ജീപ്പ് മറിഞ്ഞ് 16 പേർക്കു പരിക്ക്;
ജീപ്പിലുണ്ടായിരുന്നത് 18 പേർ
നെടുങ്കണ്ടം: തൊഴിലാളികളുമായി തമിഴ്നാട്ടിൽനിന്നെത്തിയ ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16പേര്‍ക്കു പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. സാരമായി പരിക്കേറ്റ നാലുപേരെ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്കി. ഇന്നലെ രാവിലെ എട്ടോടെ താന്നിമൂട്- കോമ്പയാര്‍ റോഡില്‍നിന്നു വാസുകുട്ടന്പാറ റോഡിലേക്കുള്ള കയറ്റത്തിലാണ് അപകടം നടന്നത്.
തൊഴിലാളികളെ കുത്തിനിറച്ചെത്തിയ വാഹനം കയറ്റത്തില്‍നിന്നു പോവുകയും മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു ജീപ്പ് തലകുത്തനെ മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ നെടുങ്കണ്ടം ഫയർഫോഴ്സും സമീപത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ചാണ് വാഹനം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്.
17തൊഴിലാളികളും ഡ്രൈവറും ഉള്‍പ്പെടെ 18 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തേനി കോംബൈ അടിവാരത്തുനിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു പേർക്കു പരിക്ക്. ഓട്ടോഡ്രൈവർ പൊരികണ്ണി പുതിയ വീട്ടിൽ സ്റ്റാലിൻ, ഭാര്യ ബിന്ദു, പൊരികണ്ണി സ്വദേശികളായ ഉഷ, നബീസ, എലിസബത്ത്, ഓമന, അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഉപ്പുതറ-വളകോട് റൂട്ടിൽ മാക്കപ്പതാൽ സെന്റ് തോമസ് പള്ളിക്കു സമീപം വ്യാഴാഴ്ച ഉച്ചകിഞ്ഞ് 3.30 നാണ് അപകടം.
വളകോട്ടിൽനിന്നു സ്ത്രീ തൊഴിലാളികളുമായി ഉപ്പുതറയിലേക്കു വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി തിട്ടയിലിടിച്ചു മറിയുകയായിരുന്നു. അജിത, എലിസബത്ത് എന്നിവർക്ക് ഉപ്പുതറ സിഎച്ച്സിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ട്രാക്ടർ അപകടത്തിൽ
രണ്ടു പേർക്കു പരിക്ക്
മറയൂർ: മൂന്നാർ-ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ തലയാർ-കടുകുമുടി ഭാഗത്ത് തേയിലക്കൊളുന്ത് കയറ്റിവന്ന ട്രാക്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
കെഡിഎച്ച്പി കന്പനിയുടെ ഗുണ്ടുമലൈ എസ്റ്റേറ്റ് തെൻമല എസ്റ്റേറ്റിൽനിന്നു വാഗുവരൈ ഫാക്ടറിയിലേക്കു തേയിലക്കൊളുന്ത് കയറ്റിവന്ന ട്രാക്ടറാണ് തലയാർ സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. ഗുണ്ടുമലൈ കടുകുമുടി ഡിവിഷൻ സ്വദേശിയും ട്രാക്ടർ ഡ്രൈവറുമായ മണികണ്ഠൻ (30), തെൻമല ഫാക്ടറി ഡിവിഷൻ സ്വദേശിയും ലോഡിംഗ് തൊഴിലാളിയുമായ മണി (30) എന്നിവർക്കാണ് പരിക്കേറ്റത്.
നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ട്രാക്ടറിൽ ഡ്രൈവർക്കൊപ്പം മൂന്നു ലോഡിംഗ് തൊഴിലാളികളും ഉണ്ടായിരുന്നു. ബാക്കി രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ലോറി നിയന്ത്രണംവിട്ടു
മറിഞ്ഞു
വണ്ണപ്പുറം: തേങ്ങ കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. വണ്ണപ്പുറം - ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഇറക്കത്തിൽ വച്ചാണ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. തോപ്രാംകുടിയിൽനിന്ന് തേങ്ങയുമായി വഴിത്തലയ്ക്കു പോകുകയായിരുന്നു ലോറി. വാഹനത്തിൽ മൂന്നു പേരാണുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ജില്ലാ ആശുപത്രിയിൽ ലിഫ്റ്റിന് 34 ലക്ഷം: പി.ജെ. ജോസഫ്
വിടവാങ്ങിയത് ‘ചങ്ക് ബ്രൊ’ ആയ മാഷ്
പച്ചപ്പിന്റെ വഴികളിലൂടെ കവന്തയിലേക്ക് ട്രക്കിംഗ്
ദേശീയപാത നിർമാണം: സത്യവാങ്മൂലം നൽകാത്തത് പ്രതിഷേധാർഹം: കേരള കോണ്‍ഗ്രസ്
ADVERTISEMENT
എറണാകുളം
KL7
1594805
മഹാരാജാസ് കോളജിന് സ്റ്റേഡിയത്തിലെ കടമുറി വാടകയിനത്തില്‍ കിട്ടാനുള്ളത് മൂന്നരക്കോടി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്റ്റേഡിയം പവലിയനിലുള്ള കടമുറികളുടെ വാടകയിനത്തില്‍ കിട്ടാനുള്ളത് മൂന്നരക്കോടിയോളം രൂപ. കോളജ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു വീണിട്ടും കോളജ് വികസന ഫണ്ടിന്റെ അഭാവം മൂലം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത അവസ്ഥയിലാണ് ഇത്രയധികം രൂപ കോളജിന് കുടിശിഖ ഇനത്തില്‍ കിട്ടാനുള്ളത്.
13 കട മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലെ എല്ലാ കടകളും വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നായി 3,31,42,497 രൂപയാണ് കുടിശിക ഇനത്തില്‍ കിട്ടാനുള്ളതെന്നാണ് അഡ്വ. ടി.ജി. റിതിന് ഗോപിക്ക് ലഭിച്ച വിവരാവകാശ രേഖകളാണ് സൂചിപ്പിക്കുന്നത്.
സ്ഥാപന മേധാവിയായ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനും വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനും വാടക പിരിക്കുന്നതിനുമുള്ള ഉത്തരവാദിത്വമെന്ന് രേഖകളിലുണ്ട്. ഓരോ കടമുറിക്കും ചതുരശ്രയടിക്ക് 32.22 രൂപ നിരക്കിലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
വാടക കുടിശിക കിട്ടാത്തതിനെ തുടര്‍ന്ന് ഷോപ്പ് ഉടമകളുമായി റെന്റ്് കണ്ട്രോള് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും വിവരാവകാശ രേഖകളില്‍ പറയുന്നു. അതേസമയം, ഫണ്ടിന്റെ അപര്യാപ്തത മൂലം കോളജില്‍ അടിസ്ഥാന സൗകര്യ വികസനം പോലും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കോളജ് കെട്ടിട്ടങ്ങള്‍ പലതും അപകടാവസ്ഥയിലാണ്.
ഈ അടുത്ത കാലത്ത് കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞു വീഴുകയുണ്ടായി. ഹിസ്റ്ററി ബ്ലോക്കും മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ പല ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കോളജിന് കിട്ടാനുള്ള കോടികള്‍ ആരാണ് അന്യായമായി വാങ്ങുന്നതെന്നതില് അന്വേഷണം നടത്തണമെന്ന് മഹാരാജാസ് കോളജ് കെഎസ് യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് ആവശ്യപ്പെട്ടു.
ജനകീയ പ്രതിഷേധ കൂട്ടായ്മ
എൽഡിഎഫ് പ്രതിഷേധിച്ചു
ശാന്തിഗിരിയിൽ ഭിന്നശേഷി പുനരധിവാസ പദ്ധതി ഉദ്ഘാടനം ഇന്ന്
നിര്‍മല കോളജില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
ADVERTISEMENT
തൃശൂര്‍
KL8
1594766
എല്ലാവർക്കും ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
അവണൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കിക്കൊണ്ട് പ്രാഥമികചികിത്സ ഉറപ്പാക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
408 സ്ക്വയർമീറ്ററിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ ഒപി കൗണ്ടർ, പ്രീ ചെക്കപ്പ് റൂം, മൂന്ന് ഒപി മുറികൾ, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെന്പർ ലിനി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എൻ. രേഖ തുടങ്ങിയവർ പങ്കെടുത്തു.
കാണാതിരിക്കരുത് ഈ ചിത്രക്കാഴ്ചകൾ
അപൂർവരോഗം: അവനികയ്ക്കും ആയുഷിനും സഹായം വേണം
ജൂബിലി മിഷൻ മെഡിക്കൽ കോളജിന് എഎച്ച്പിഐ ദേശീയ ലീഡർഷിപ്പ് അവാർഡ്
കര്ഷകദുരിതമറിയാന് കേന്ദ്രസംഘം മുരിയാട് പാടശേഖരത്തിലെത്തി
ADVERTISEMENT
പാലക്കാട്
KL9
1594751
ബാരിക്കേഡുകൾ "മറന്ന്' വാഹനയാത്രികർ
വടക്കഞ്ചേരി: മംഗലംപാലം ബൈപാസ് ജംഗ്ഷനിൽ ദേശീയപാതയിലെ ബാരിക്കേഡുകൾക്കിടയിലൂടെ ചെറുവാഹനങ്ങൾ കടക്കുന്നത് അപകടസാധ്യത കൂട്ടുന്നതായി ആക്ഷേപം.
നെന്മാറ റോഡിൽ നിന്നും ബൈപ്പാസ് റോഡിലൂടെ ദേശീയപാത പാലക്കാട് ലൈനിലേക്കാണ് വാഹനങ്ങൾ കടക്കുന്നത്. ഈ ലൈനിൽനിന്നും ബൈപാസ് റോഡിലേക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുവരുന്നുണ്ട്.
കാറുകൾ ഉൾപ്പെടെ ദീർഘദൂര വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന ദേശീയപാതയിലേക്കാണ് ഇത്തരത്തിൽ അപകടസാധ്യത നോക്കാതെ അലക്ഷ്യമായി വാഹനങ്ങൾ കടക്കുന്നത്.
തുടർച്ചയായ അപകടങ്ങളെ തുടർന്നാണ് വാഹനപ്രവേശനം തടഞ്ഞ് ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നത്. ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പ് അധികൃതരും ഈ അനധികൃത പ്രവേശനം തടയാൻ നടപടി സ്വീകരിക്കണം. അതല്ലെങ്കിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കി അപകടരഹിതമായ പ്രവേശനം സാധ്യമാക്കണമെന്നാണ് ആവശ്യം.
മണ്ണാർക്കാട്-ആനക്കട്ടി റോഡ് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണം: കത്തോലിക്ക കോൺഗ്രസ്
വട്ടന്പലത്ത് അഞ്ച് ആടുകളെ കടിച്ചുകൊന്നു; പുലിയെന്നു നാട്ടുകാർ, തെരുവുനായ്ക്കളെന്നു വനംവകുപ്പ്
സൗജന്യചികിത്സയ്ക്ക് പ്രഥമ പരിഗണന: മന്ത്രി വീണാ ജോർജ്
കോട്ടത്തറയില്‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ADVERTISEMENT
മലപ്പുറം
KL10
1594177
മലപ്പുറം ജില്ലാ പഞ്ചായത്ത് മാതൃക: വി.ഡി.സതീശൻ
ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളിൽ മറ്റു ജില്ലാ പഞ്ചായത്തുകൾക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണോദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തിൽ ഇത്തരം ജീവകാരുണ്യപദ്ധതികൾ ചെയ്യുന്നതിലൂടെ മറ്റു പഞ്ചായത്തുകളും ഇവയേറ്റെടുത്തു നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ സാമൂഹിക ഇടപെടൽ സജീവമാക്കാനും ആത്മവിശ്വാസം വർധിപ്പിച്ച് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം പദ്ധതികൾ ഗുണം ചെയ്യുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തത്. 10,9000 രൂപ ചെലവ് വരുന്ന സ്കൂട്ടർ ജില്ലയിലെ മൂന്ന് വനിതകൾ ഉൾപ്പെടെ 43 ഭിന്നശേഷിക്കാർ ഏറ്റുവാങ്ങി.
2020-21 സാന്പത്തിക വർഷം മുതൽ 348 ഇലക്ട്രിക് വീൽചെയറുകളും 116 സൈഡ് വീൽ സ്കൂട്ടറുകളുമാണ് ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെ വിതരണം ചെയ്തത്. 37 സ്കൂട്ടറുകൾ കൂടി രജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ വിതരണം ചെയ്യും. പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.ഉബൈദുള്ള, എ.പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ സെറീന ഹബീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, കെ.ടി.അഷറഫ്, അഡ്വ.പി.വി. മനാഫ്, പി.കെ.സി. അബ്ദുറഹിമാൻ, കെ.ടി. അജ്മൽ, അഡ്വ.മോഹൻദാസ്, എ.കെ. സുബൈർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.
ഭിന്നശേഷി കുട്ടികൾക്കായി കായികമേള നടത്തി
ബോധവത്ക്കരണം നടത്തി
കരുവാരകുണ്ടിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് തുടങ്ങി
എം.പി. നാരായണമേനോൻ- കട്ടിലശേരി മുഹമ്മദ് മുസ്ലിയാർ ഡോക്യുമെന്ററി പ്രകാശനം
ADVERTISEMENT
കോഴിക്കോട്
KL11
1594841
പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം
ജില്ലയുടെ വികസനത്തില്‍ പങ്കാളികളായത് 300ലേറെ യുവജനങ്ങള്‍
കോഴിക്കോട്: കോഴിക്കോടിന്റെ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡിസിഐപി) പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.
ജില്ലാ തലത്തില്‍ ഭരണ നിര്‍വഹണ രംഗത്ത് യുവജനങ്ങള്‍ക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി ചേര്‍ന്ന് 2015 ജൂണില്‍ കമ്പാഷ്യനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. കോഴിക്കോട് ഐഐഎം, അസീം പ്രേംജി യൂനിവേഴ്സിറ്റി, എന്‍എസ്എസ് എന്നിവര്‍ പദ്ധതിയുടെ സഹകാരികളാണ്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വികസന, സാമൂഹികക്ഷേമ പദ്ധതികളിലും പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ഇതുവഴി അവസരം ലഭിക്കും.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും പ്രശ്നപരിഹാരത്തിനുമുള്ള കഴിവ് ആര്‍ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, വിധവകള്‍, തെരുവില്‍ അലയുന്നവര്‍, സര്‍ക്കാര്‍ ക്ഷേമ ഭവനങ്ങളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ജില്ലയുടെ നിപ പ്രതിരോധത്തിലും പ്രളയത്തിന്റെ അതിജീവന പ്രവര്‍ത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണായക പങ്ക് വഹിക്കാന്‍ ഡിസിഐപിക്ക് സാധിച്ചു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് പുരസ്കാരങ്ങളും ഡിസിഐപിക്ക് ലഭിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ ജില്ലയുടെ പ്രധാന പദ്ധതികളായ ഓപറേഷന് സുലൈമാനി, കുതിരവട്ടം മാനസികാശുപത്രിയിലെ ഇടപെടലുകള്‍, കമ്പാഷ്യനേറ്റ് കോഴിക്കോട് സ്കോളര്‍ഷിപ്പ് വിതരണം, സീറോ വേസ്റ്റ് കോഴിക്കോട്, എനേബ്ലിംഗ് കോഴിക്കോട്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, നമ്മുടെ കോഴിക്കോട്, കൈയെത്തും ദൂരത്ത്, സിഡിഎംസി, ക്രാഡില്‍, അദാലത്തുകള്‍, ഹാപ്പി ഹില്‍, ഉദയം, ഉയരാം ഒന്നിച്ച്, പുതുലഹരി എന്നിവയിലെല്ലാം നിര്‍ണായക പങ്ക് വഹിച്ചു.
ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, 'സഹമിത്ര' ഭിന്നശേഷി രേഖ വിതരണം, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന സൗകര്യ വികസനം, ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരണം, വോട്ടര്‍ രജിസ്ട്രേഷന്, ആഭ്യന്തര വിദേശ വിനോദ സഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങള്‍, സമൂഹ മാധ്യമ ക്യാമ്പയിനുകള്‍ തുടങ്ങിയ സാമൂഹിക ക്ഷേമ, വികസന മേഖലകളിലും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സ്, ഐഐഎം, ഐഐടികള്‍, എന്‍ഐടികള്‍, ജെഎന്‍യു, ജാമിഅ മില്ലിയ ഇസ്ലാമിയ്യ, പൂനെ ഗോകലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇകണോമിക്സ്, ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, അസിം പ്രേംജി യൂനിവേഴ്സിറ്റി തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ ഇതിനകം പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
കൂടാതെ ഈ മാതൃക പിന്തുടര്ന്ന് സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പദ്ധതി ആരംഭിക്കുകയും ചെയ്തു.
ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
കലുങ്ക് ഉദ്ഘാടനം ചെയ്തു
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി സഹമിത്ര മൊബൈല്‍ ആപ്പ്
ബസ് കവലയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് അവസാനിപ്പിക്കണമെന്ന്
ADVERTISEMENT
വയനാട്
KL12
1594856
ജില്ലയിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീ കാന്പയിൻ
കൽപ്പറ്റ: ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ സമൂഹം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിപ്പിക്കുന്ന കാന്പയിൻ മാർച്ച് എട്ട് വരെ നീണ്ടുനിൽക്കും.
സ്ത്രീ ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിംഗ് ക്യാന്പുകൾ, തുടർപരിശോധനയും ചികിത്സയും, ശീലമാറ്റ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ജില്ലയിലെ 200 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി ലഭ്യമാക്കി സ്ത്രീകളെ ശാക്തീകരിക്കാനാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പൊതുവായ ശാരീരിക പരിശോധന, ടിബി സ്ക്രീനിംഗ്, ഉയരം, ഭാരം, ബിഎംഐ, രക്ത സമ്മർദ്ദ പരിശോധനകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, ജിആർബിഎസ് പരിശോധന, ഹീമോഗ്ലോബിൻ പരിശോധന, ഓറൽ കാൻസർ സ്ക്രീനിംഗ്, സ്തനാർബുദ സ്ക്രീനിംഗ്, ശാരീരിക മാനസിക അവസ്ഥ മനസിലാക്കി ശീലമാറ്റ ബോധവത്കരണം എന്നിവയാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉയർന്ന ആശുപത്രികളിലേക്ക് റഫർ ചെയ്ത് തുടർചികിത്സ ഉറപ്പാക്കും.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണ്‍ ടി.ജെ. ഐസക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.
കൽപ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്സണ്‍ എ.പി. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, എച്ച്ഡബ്ല്യുസി ജൂണിയർ കണ്‍സൾട്ടന്റ് ഡോ. കുഞ്ഞിക്കണ്ണൻ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ഡി. ജോസഫ്, എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ പ്രസംഗിച്ചു.
ബൈബിൾ കണ്വെൻഷൻ
വീട് നിർമാണപുരോഗതി വിലയിരുത്തി മന്ത്രി
ജയശ്രീ സ്കൂളിൽ ജീവിതോത്സവം പദ്ധതി ആരംഭിച്ചു
മാനന്തവാടി - കോഴിക്കോട് ഹൈവേയിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രമൊരുങ്ങുന്നു
ADVERTISEMENT
കണ്ണൂര്‍
KL13
1594720
ചെറുപുഴ ടൗണിൽ മെഗാ ശുചീകരണം
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ - 2025 ശുചിത്വോത്സവം, വൃത്തിയുടെ ആഘോഷം കാമ്പയിന്റെ ഭാഗമായി ഏക് ദിൻ ഏക് ഖണ്ഡ ഏക് സാത്ത് മെഗാ ശുചീകരണ പ്രവർത്തനം ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി. ഭാർഗവി, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ, എം.വി. ശശി, ജോബിൻ ജോർജ്, പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ശരീഫ് എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകർമ്മ സേനാ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ പ്രഫ. സാബു അബ്ദുൾ ഹമീദും ഡോ. കെ.പി. സന്തോഷും
ത്രിദിന ക്യാമ്പില്‍ നിന്ന് മൂന്നുപേർ കണ്ണൂര്‍ വാരിയേഴ്സ് സീനിയര്‍ ടീമില്‍
ആസ്റ്റര്‍ ഏസ്തറ്റിക്ക പ്രവര്‍ത്തനം ആരംഭിച്ചു
കേരള സ്കൂൾ ഗെയിംസ് വോളി : ആൺകുട്ടികളിൽ തൃശൂർ
ADVERTISEMENT
കാസര്‍ഗോഡ്
KL14
1594740
ചികിത്സയ്ക്കിടെ തടവുചാടിയ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
പയ്യന്നൂര്‍: ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ജില്ലയിലെ പുതുക്കുളം കുളത്തൂര്‍കോണം നന്ദു ഭവനത്തില്‍ എ. ബാബു (തീവെട്ടി ബാബു -60) വാണ് തടവുചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പരിയാരം പോലീസിന്റെ പിടിയിലായത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.45 ഓടെ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പരിയാരത്തെ സന്തോഷ് ക്ലബിന് പിറകിലെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കെയാണ് ബാബു പിടിയിലാകുന്നത്.
പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തില്‍ വികലാംഗനായി അഭിനയിച്ചെത്തി പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ ബാബു പിറ്റേന്നുതന്നെ പോലീസ് പടിയിലായിരുന്നു. ഇതിനിടെ നെഞ്ചുവേദനയാ ണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ജൂഡിഷല്‍ കസ്റ്റഡിയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി മുങ്ങിയത്. നാല്പതിലേറെ കേസുകളില്‍ പ്രതിയാണ് ബാബു.
ഇന്നലെ രാവിലെ മുതല്‍ എആര്‍ ക്യാമ്പിലെ പോലീസുകാരുടെ കാവലിലായിരുന്നു പ്രതി. മുങ്ങിയ ഉടന്‍ പോലീസ് പ്രതിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനിടയില്‍ പോലീസ് പലയിടത്തും ഊര്‍ജിതമായ തെരച്ചിലിലായിരുന്നു.
വിജനപ്രദേശത്തും ആൾത്താമസ മില്ലാത്ത കെട്ടിടങ്ങളിലും തളിപ്പറമ്പ് ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രനും സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രാജീവനും ഡ്രൈവര്‍ രജീഷും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് പരിയാരത്തു നിന്നും ബാബു പിടിയിലാകുന്നത്.
പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച് തടവുചാടിയ കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 18ന് രാത്രി ഏഴോടെയാണ് പയ്യന്നൂര്‍ ടൗണിലെ പൊതുവാള് ബ്രാസ് എന്ന സ്ഥാപനത്തിന്റെ മേശപ്പുറ ത്തുണ്ടായിരുന്ന 6,500 രൂപയടങ്ങുന്ന ബാഗുമായി പ്രതി സ്ഥലം വിട്ടത്. വ്യാപാര സ്ഥാപനത്തിന്റെ ഒരു മുറി അടയ്ക്കുന്നതിനിടയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് പ്രധാന മുറിയുടെ മേശപ്പുറത്തെ പണ മടങ്ങിയ ബാഗ് മോഷ്ടിച്ചതിനെതിരേ ജീവനക്കാരന് കോറോം കോക്കോട്ടെ ഇ. കുഞ്ഞിക്കണ്ണന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
മോഷണത്തിന് മുമ്പ് റോഡരികില്‍ നിൽക്കുന്ന മുടന്തുള്ളയാളെ ജീവനക്കാരന് ശ്രദ്ധിച്ചിരുന്നു. മോഷണത്തിന് ശേഷം പിറ്റേദിവസം അടുത്ത കടയിലെത്തിയപ്പോള്‍ ഇയാള്‍ക്ക് മുടന്തില്ലാത്തത് കണ്ടതോടെ സംശയം തോന്നി നിരീക്ഷണ കാമറ ദൃശ്യത്തില്‍നിന്നും ആളെ തിരിച്ചറിയുകയാ യിരുന്നു. ഇതേത്തുടര്‍ന്ന് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിക്കണ്ണനെ കടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം മറ്റു വ്യാപാരികള്‍ ചേര്‍ന്ന് തടയുകയും വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തടവുകാരുടെ ചികിത്സയ്ക്ക് സെല്ലില്ല
തടവുകാരുടെ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക സെല്ലില്ലാ ത്തത് വിനയാകുന്നു. ഈ പോരായ്മയാണ് തടവുകാരന് കാവല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങാനിടയാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റു മെഡിക്കല്‍ കോളജാശുപത്രികളിലും തടവുകാരുടെ ചികിത്സയ്ക്കായി പ്രത്യേക സെല്ലുണ്ട്. ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി വരുമ്പോഴും നഴ്സുമാരും മറ്റു ജീവനക്കാരും വരുന്പോഴും മാത്രം തുറന്നുകൊടുക്കുന്ന സെല്‍ മറ്റുസമയങ്ങളില്‍ അടച്ചിട്ടാണ് പോലീസ് കാവലിരിക്കുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മറ്റു രോഗികള്‍ക്കൊപ്പമാണ് തടവുപുള്ളികളുടേയും ചികിത്സ നടക്കുന്നത്. രോഗികള്‍ക്കിടയില്‍ തടവുപുള്ളിയെ നിരീക്ഷിക്കുകയെന്നത് ദുഷ്കരവുമാണ്. ഈ സാഹചര്യം അനുകൂലമാക്കിയാണ് മോഷ്ടാവ് ബാബു തൂക്കുപാത്രവുമായി ചായ വാങ്ങാന്‍ പോകുന്ന കൂട്ടിരിപ്പുകാരനെപോലെ ധൃതിയില്‍ മറ്റുള്ളവര്‍ക്കൊപ്പം പുറത്തേക്ക് പോയത്.
ഒളിവില്‍ പോയ കാപ്പ കേസ് പ്രതി അറസ്റ്റിൽ
കമുകുകളിലെ രോഗബാധ; വിദഗ്ധസംഘം ഒമ്പതു പഞ്ചായത്തുകളിൽ പരിശോധന നടത്തി
ദേശീയപാതയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് അപകടം
കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളിൽ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി റെയിൽവേ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
എംഎസ്സി എൽസ കപ്പലപകടം: എംഎസ്സി എല്‍സ3 കപ്പല്‍ കമ്പനി 1227 കോടി രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി
Kerala
2
"ട്രെയിനിൽ'നിന്നു വിക്ഷേപിച്ച് അഗ്നി പ്രൈം മിസൈൽ
National
3
ഡെന്മാർക്കിലും ഡ്രോൺ ഭീഷണി; വിമാനത്താവളങ്ങൾ അടച്ചു
International
4
ദലാൽ സ്ട്രീറ്റിൽ കരടിയുടെ വിളയാട്ടം
Business
5
ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും
Sports
ADVERTISEMENT
LATEST NEWS
കമ്യൂണിസ്റ്റ് പാർട്ടിയിൽ യുവത്വം വേണം; കേരളത്തിന്റെ നിലപാട് ശരിയാണെന്ന് ബിനോയ് വിശ്വം
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
തിരുവോണം ബംപര്‍ നറുക്കെടുപ്പ് ശനിയാഴ്ച
മയക്കുമരുന്ന് വിൽപ്പന; യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി
അമേരിക്കയിലും വിൽക്കാൻ എണ്ണയുണ്ട്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ്
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD