അല്‍ഫോന്‍സാമ്മ സഹനത്തിന്‍റെ അര്‍ഥം മനസിലാക്കിയവൾ: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Sunday, July 28, 2024 11:51 PM IST
ഭരണങ്ങാനം: ആത്യന്തികമായ സൗഭാഗ്യത്തിനു വേണ്ടിയാണ് ജീവിക്കേണ്ടതെന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും സഹനത്തിന്‍റെ അര്‍ഥം പൂര്‍ണമായി മനസിലാക്കിയാലേ പ്രാര്‍ഥന അര്‍ഥപൂര്‍ണമാകുകയുള്ളൂവെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് രാവിലെ 10.30ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതങ്ങളില്‍ സഹനം ഏറ്റെടുക്കുവാനും അര്‍ഥം മനസിലാക്കുവാനും സാധിക്കണമെന്നാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.

തിരുസഭയുടെ കീഴ്‌വഴക്കമനുസരിച്ച് അനേകര്‍ പുണ്യകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടെന്നും അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സഭയുടെ സ്വത്വവും സ്വത്തുമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രാവിലെ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പുണ്യവതിയാകാനുള്ള വഴി അല്‍ഫോന്‍സാമ്മ നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും ഈശോയുടെ അടുത്തേക്ക് എത്താന്‍ സഹനമെന്ന നിധി കണ്ടെത്തിയവളാണ് അല്‍ഫോന്‍സാമ്മയെന്നും ബിഷപ് പറഞ്ഞു.