മണര്‍കാട് മുതല്‍ ചെങ്കല്‍പ്പള്ളി വരെ കെകെ റോഡിന് പുതിയ മുഖം
Sunday, July 28, 2024 11:51 PM IST
കോട്ടയം: കോട്ടയത്തുനിന്നും മലയോരങ്ങളിലൂടെ കുമളിയിലേക്ക് ഒന്നര നൂറ്റാണ്ടു മുന്‍പ് നിര്‍മിച്ച കെകെ റോഡ് വീണ്ടും മുഖം മിനുക്കുന്നു. നിലവില്‍ കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ കെകെ റോഡില്‍ മണര്‍കാട് മുതല്‍ വാഴൂര്‍ ചെങ്കല്‍പ്പള്ളി വരെ 21 കിലോമീറ്റര്‍ പാത വീതി കൂട്ടി അപകട വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതി വരുന്നു. മീഡിയനുള്ള റോഡ് സംവിധാനം വരുന്നതോടെ യാത്ര സുഗമമാക്കാനും പ്രധാനപ്പെട്ട 12 വളവുകളിലെ പതിവ് അപകടങ്ങള്‍ ഒഴിവാക്കാനാകും ലക്ഷ്യമിടുന്നു. നിര്‍ദിഷ്ട ശബരി വിമാനത്താവളത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന പാതകളിലൊന്നായി ഇത് മാറും.

മണര്‍കാട്, വെള്ളൂര്‍, പാമ്പാടി, കോത്തല, പുളിക്കല്‍ക്കവല, കൊടുങ്ങൂര്‍, ചെങ്കല്ലേല്‍പള്ളി (19-ാം മൈല്‍) കവലകളുടെ വിപുലീകരണം, ബസ് ടെര്‍മിനലുകളുടെ നിര്‍മാണം എന്നിവയും പദ്ധതിയില്‍പ്പെടുന്നു.

ഇതില്‍ മണര്‍കാട്, പാമ്പാടി, പുളിക്കല്‍കവല എന്നിവ ജംഗ്ഷനുകളാണ്. കറുകച്ചാല്‍ റോഡ് വന്നുചേരുന്ന പുളിക്കല്‍ കവല കൂടുതല്‍ സുരക്ഷിതമാക്കും. വെള്ളൂര്‍, പാമ്പാടി, കൊടുങ്ങൂര്‍ എന്നിവിടങ്ങളില്‍ റോഡുകളിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും. ജംഗ്ഷനുകളില്‍ 12 മുതല്‍ 18 വരെ മീറ്റര്‍ വീതിയും മറ്റിടങ്ങളില്‍ 16 മീറ്റര്‍ പാതയും നവീകരണത്തോടെ കെകെ റോഡിന് ലഭിക്കും.

പുതിയ ബൈപാസ്

കോട്ടയം മുതല്‍ മണര്‍കാട് വരെ ഇരു വശങ്ങളിലുമായി ലഭ്യമായ ഇടങ്ങളില്‍ ഒരു മീറ്റര്‍ കൂടി അധിക ടാറിംഗ് വരും. മണിപ്പുഴ ജംഗ്ഷനില്‍നിന്നും ഈരയില്‍ക്കടവ് റോഡില്‍കൂടി മുട്ടമ്പലം, ദേവലോകം, പുതുപ്പള്ളി വഴി മണര്‍കാട് എത്താവുന്ന ബൈ പാസും ആലോചനയിലുണ്ട്. കോട്ടയം കളക്ടറേറ്റ് മുതല്‍ വടവാതൂര്‍ വരെ പതിവായ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

20 വര്‍ഷം മുന്‍പാണ് കോട്ടയം മുതല്‍ കുമളി വരെ ബിഎംബിസി ടാറിംഗും റോഡ് വിപുലീകരണവും വന്നത്. കുഴിയടയ്ക്കലും രണ്ടു തവണ റീടാറിംഗും നടത്തിയതല്ലാതെ പിന്നീട് കാര്യമായ വികസനമൊന്നും നടപ്പായില്ല. അതേ സമയം ദേശീയ പാതയില്‍ ഗതാഗതത്തിരക്ക് മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്തു.

സമീപവര്‍ഷങ്ങളില്‍ കെകെ റോഡില്‍ 12 ഇടങ്ങളില്‍ കലുങ്കുകളുടെ നിര്‍മാണം നടത്തിയിരുന്നു. ഇരുവശങ്ങളിലും ഒരു മീറ്റര്‍ നടപ്പാത വരുന്നതോടെ കാല്‍നടക്കാര്‍ക്കും ചെറിയ വാഹനങ്ങളില്‍ പോകുന്നവര്‍ക്കും സുരക്ഷ ലഭിക്കും.

രണ്ടാംഘട്ടം പിന്നീട്

അടുത്ത ഘട്ടമായി ചെങ്കല്ലേല്‍ പള്ളി മുതല്‍ മുണ്ടക്കയം വരെ സമാനരീതിയില്‍ രണ്ടാംഘട്ട വിപുലീകരണത്തിന് പദ്ധതി വരും. ഇതില്‍ പൊന്‍കുന്നം, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചോറ്റി, പൈങ്ങണ ജംഗ്ഷനുകള്‍ ഉള്‍പ്പെടുന്നു. കാഞ്ഞിരപ്പള്ളിയില്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നിലവിലെ റോഡില്‍ മൂന്നു മീറ്റര്‍ വരെ കൈയേറ്റം നടന്നിട്ടുണ്ടെന്ന് ഹൈവേ അഥോറിട്ടി കണക്കാക്കുന്നു.