വിടവാങ്ങിയ കെ.ഒ. ജോസഫ് അരനൂറ്റാണ്ടിന്‍റെ മതാധ്യാപനഗുരു
Monday, July 29, 2024 7:44 AM IST
മുണ്ടത്താനം: ചങ്ങനാശേരി അതിരൂപതയുടെ മതബോധന രംഗത്ത് അരനൂറ്റാണ്ടിലേറെ അവിസ്മരണീയമായ സേവനം കാഴ്ചവച്ച കെ.ഒ. ജോസഫ് വഴീപ്പറമ്പില്‍ സാര്‍ സ്വര്‍ഗീയ സമ്മാനത്തിനായി യാത്രയായി. മുണ്ടത്താനം സെന്‍റ് ആന്‍റണീസ് ഇടവകാംഗമായ ജോസഫ് സാര്‍ 1962 മുതല്‍ നീണ്ട 58 വര്‍ഷം തന്‍റെ ഇടവകയിലെ കുഞ്ഞുങ്ങള്‍ക്ക് ഈശോയെ പകര്‍ന്നു നല്‍കിയ മതാധ്യാപകനായിരുന്നു.

സിആര്‍ടി അംഗം എന്നനിലയില്‍ അതിരൂപത രംഗത്തും അമൂല്യമായ സംഭാവനയാണ് നല്‍കിയത്. മതാധ്യാപകന്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി അംഗം എന്നീ നിലകളിലൂടെ തന്‍റെ ആത്മീയ ജീവിതം മഹത്തരമാക്കാന്‍ അദ്ദേഹം സാധാ ശ്രദ്ധിച്ചിരുന്നു.

എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഭാര്യ ത്രേസ്യാമ്മ എന്നും ഒപ്പമുണ്ടായിരുന്നു. നാല് വര്‍ഷത്തോളമായി രോഗശയ്യയിലായിരുന്നപ്പോഴും ജോസഫ് സാര്‍ പ്രാര്‍ഥനയില്‍ അടിയുറച്ച ജീവിതമായിരുന്നു നയിച്ചിരുന്നത്.

തന്‍റെ ഏഴു മക്കളില്‍ മൂന്നുപേരും ദൈവവിളി സ്വീകരിച്ചത് അദ്ദേഹത്തിന് ദൈവം നല്‍കിയ സമ്മാനമാണ്.

ബാബുക്കുട്ടി ജോസഫ്, സിസ്റ്റര്‍ റോസ് ഹിത സിഎംസി, സുജ, സിസ്റ്റര്‍ തെരേസ് സിഎംസി, എല്‍സി, ഫാ. സാജന്‍ വഴീപ്പറമ്പില്‍ എംസിബിഎസ്, ഡൊമിനിക് ജോസഫ് എന്നിവരാണ് മക്കള്‍.

കെ.ഒ. ജോസഫ് സാറിന്‍റെ സംസ്‌കാരം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ മുണ്ടത്താനം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ നടത്തി.