ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ നീക്കം ഗൗരവതരം: കത്തോലിക്ക കോൺഗ്രസ്‌
Monday, July 29, 2024 10:51 PM IST
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അത്യന്തം ഗൗരവതരമെന്ന്‌ കത്തോലിക്ക കോൺഗ്രസ്‌ കപ്പാട് യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു.

മൂവാറ്റുപുഴ നിർമല കോളജിൽ അക്കാദമിക് അന്തരീക്ഷത്തെ തകിടം മറിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങൾ മത വർഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. കോളജ് കാമ്പസിൽ നിസ്കാരമുറി നൽകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ സമരം അപലപനീയമാണ്.

നിയമപരമായോ ധാർമികമായോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയർത്തിക്കൊണ്ട് കോളജ് അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് പ്രബലമായ രണ്ടു വിദ്യാർഥി സംഘടനകൾ നേതൃത്വം നൽകിയെന്നത് ആശങ്കാജനകമാണ്. മോസ്കുകളിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകാത്തവർ ക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിന് വാശിപിടിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും കത്തോലിക്ക കോൺഗ്രസ്‌ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് ജോൺസൺ പന്തപ്ലാക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വികാരി ഫാ. ആന്‍റ്ണി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് വികാരി ഫാ. അനൂപ് കരിങ്ങാട്ട്, കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോമി കൊച്ചുപറമ്പിൽ, ഭാരവാഹികളായ ജോജോ തെക്കുംചേരിക്കുന്നേൽ, സാബു മാത്യു മുടപ്പാലയിൽ, ജോബി തെക്കുംചേരിക്കുന്നേൽ, സജി പി. ഡോമിനിക്, മനോജ്‌ മറ്റമുണ്ടയിൽ, സിബി വെങ്ങാലൂർ, ജോയ് പാലക്കുടി, സ്വപ്‌നിൽ കല്ലൂക്കുളങ്ങര, സെലിൻ സിജോ മുണ്ടമറ്റം, ജെസി ജെയിംസ് കാരയ്ക്കാട്ട്, സണ്ണി കിഴവഞ്ചിയിൽ, സിജോ മുണ്ടമറ്റം എന്നിവർ പ്രസംഗിച്ചു.