മാലിന്യം സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
Monday, July 29, 2024 7:18 AM IST
ആര്‍പ്പൂക്കര: ആശുപത്രി മാലിന്യം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുമെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസെത്തി കേസെടുത്തു.

ഇന്നലെ രാവിലെ ആര്‍പ്പൂക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് സംഭവം. പെരുമ്പാവൂരില്‍നിന്നുളള ആശുപത്രി മാലിന്യങ്ങളാണ് ആര്‍പ്പൂക്കര പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തള്ളിയത്.

12 ദിവസം മുന്‍പ് പെരുമ്പാവൂരിലെ ആശുപത്രിയില്‍നിന്നുള്ള 300 ചാക്ക് മാലിന്യമാണു തള്ളിയത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെ സ്വകാര്യവ്യക്തി മാലിന്യം കുഴിച്ച് മൂടാന്‍ ശ്രമിച്ചു. വിവരം അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ മാലിന്യം കുഴിച്ച് മൂടാന്‍ എത്തിയ ജെസിബിയുമായി സംഘം മടങ്ങി. മൂന്ന് ടിപ്പര്‍ ലോറികളില്‍ രാത്രിയാണ് മാലിന്യം ജനവാസകേന്ദ്രത്തില്‍ തള്ളിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ മാലിന്യം തള്ളിയ വിവരം പ്രദേശവാസികള്‍ അറിയുന്നത്.

തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ മാലിന്യം തരം തിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യം ഹരിത കര്‍മ സേനയ്ക്ക് കൈമാറണമെന്നും ബാക്കിയുള്ളവ കൃത്യമായി സംസ്‌കരിക്കണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍, ഈ നോട്ടീസ് ലഭിച്ചെങ്കിലും ഉടമ മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെ ജെസിബിയുമായി മടങ്ങി. ഇതോടെയാണ് പ്രദേശത്തെ സംഘര്‍ഷത്തിന് അയവുണ്ടായത്. എന്നാല്‍, ആശുപത്രി മാലിന്യങ്ങള്‍ ഇവിടെ തള്ളിയിട്ടില്ലെന്നും ആക്രിക്കടകളിലെ മാലിന്യങ്ങളാണ് ഇവിടെ തള്ളിയതെന്നുമാണ് ഉടമ പറയുന്നത്.