വ്യാജബില്ലു നൽകി കബളിപ്പിച്ചതായി പരാതി
Sunday, July 28, 2024 7:30 AM IST
കറുകച്ചാൽ: വ്യാജ ബില്ലു നൽകി കടയുടമയെ കബളിപ്പിച്ചതായി പരാതി. കറുകച്ചാൽ അണിയറ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജാനകി ടയേഴ്സ് ആൻഡ് ബോട്ടിക് സ്ഥാപന ഉടമ സന്ധ്യയാണ് തട്ടിപ്പിനു വിധേയതായി കറുകച്ചാൽ പോലീസിൽ പരാതി നൽകിയത്.

ഇന്നലെ രാവിലെ 11നു രണ്ടു യുവാക്കൾ സ്ഥാപനത്തിലെത്തി മിതമായ നിരക്കിൽ സാധനങ്ങളെത്തിച്ചു നൽകാമെന്ന് പറഞ്ഞ് 17,850 രൂപ തട്ടിയെടുത്തതായാണ് പരാതി.

സൗന്ദര്യവർധിത ഉത്പന്നങ്ങളും തുണിത്തരങ്ങളും മിതമായ നിരക്കിലെത്തിച്ചു നൽകാമെന്നും 25,000 രൂപ ഒന്നിച്ചുനൽകിയാൽ സാധനങ്ങൾക്ക് പുറമെ സ്റ്റാൻഡുകളും കടയ്ക്ക് മുന്പിൽ സ്ഥാപിക്കാനുള്ള ബോർഡും ഡമ്മിയും സൗജന്യമായി നൽകാമെന്നും കടയുടമയെ ഇവർ ധരിപ്പിച്ചു. കൂടാതെ കൈവശം ഉണ്ടായിരുന്ന സൗന്ദര്യവർധിത വസ്തുക്കളും തുണികളും ഇവരെ കാണിച്ച് ബോധ്യപ്പെടുത്തുകയും പ്രമുഖ കമ്പനികളുടെ സാധനങ്ങൾ നേരിട്ട് കടയിലെത്തിച്ചു നൽകാമെന്ന ഉറപ്പും നൽകി.

ഒടുവിൽ 17850 രൂപ ഉടമയിൽനിന്നും വാങ്ങിയശേഷം ബില്ലും നൽകി. ഞായറാഴ്ച രാവിലെ എട്ടിന് ബോർഡും സാധനങ്ങളുമായി വരാമെന്നു പറഞ്ഞു, കടയിലെ നമ്പർ വാങ്ങിയശേഷം വിളിക്കാമെന്നു പറഞ്ഞു സ്‌കൂട്ടറിൽ പോകുകയായിരുന്നു.

എന്നാൽ, ഇവർ നൽകിയ ബില്ലിൽ പേരോ വിലാസമോ ഫോൺ നമ്പറോ ഉണ്ടായിരുന്നില്ല. കബളിപ്പിക്കലാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സന്ധ്യ കറുകച്ചാൽ പോലീസിൽ പരാതി നൽകിയത്.