മുസിരിസ് പദ്ധതി: പ്രാദേശികവികസനവും ലക്ഷ്യം- മന്ത്രി
Sunday, July 7, 2024 7:30 AM IST
കൊടുങ്ങല്ലൂർ: സംസ്ഥാനത്തിനുടനീളമുള്ള പൈതൃകസ്മാരകങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്മാരകങ്ങൾ നിലനിൽക്കുന്ന പ്രദേശത്തെയും അവിടത്തെ സമൂഹത്തെയും ഉൾക്കൊള്ളുന്ന രീതിയാണ് മുസിരിസ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്‍റെ ഭാഗമായി പുതുക്കിപ്പണിത ചേരമാൻ ജുമാമസ്ജിദ് കെട്ടിടത്തിന്‍റെയും കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം കെട്ടിടത്തിന്‍റെയുമടക്കം വിവിധ പൈതൃകസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കീഴ്ത്തളി ക്ഷേത്രമണ്ഡപം, തിരുവഞ്ചിക്കുളം കനാൽ ഹൗസ്, ഇസ്‌ലാമിക് ഡിജിറ്റൽ ആർക്കൈവ്‌സ്, മുസിരിസ് വെബ്‌സൈറ്റ്, വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനം എന്നിവയുടെയും ഉദ്ഘാടനം പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

മുസിരിസ് പ്രദേശത്തുള്ള മുപ്പതോളം സ്മാരക/മ്യൂസിയങ്ങൾ സന്ദർശിക്കുന്നതിനായി 500 രൂപ നൽകി മുസിരിസ് പാസ്‌പോർട്ട് എടുത്ത്, ആറുമാസ ക്കാലയളവിനുള്ളിൽ സന്ദർശിക്കുന്ന സഞ്ചാരികളെ മുസിരിസിന്‍റെ അംബാസിഡർമാരായി പ്രഖ്യാപിക്കുന്ന പദ്ധതിയാണിത്. ആദ്യ മുസിരിസ് പാസ്‌പോർട്ട് എംഎൽഎ മന്ത്രിക്കു കൈമാറി.


മുസിരിസ് പൈതൃകപദ്ധതി സംബന്ധിച്ച റിപ്പോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ്കുമാർ അവതരിപ്പിച്ചു. പദ്ധതിനിർമാണത്തിൽ കോൺട്രാക്ടറായിരുന്ന കെ.ജി. മുരുകൻ, പി.കെ. അബ്ദുൾ ലത്തീഫ് എന്നിവരെ മന്ത്രി ആദരിച്ചു.

ചേരമാൻ പള്ളിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 1.13 കോടി രൂപയാണു ചെലവാക്കിയത്. 93.64 കോടി രൂപ ചെലവാക്കി പള്ളിയുടെ ചുറ്റുമതിലും പണികഴിപ്പിച്ചു. ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിന്‍റെ ഊട്ടുപുര, ഭണ്ഡാരപ്പുര മാളികസമുച്ചയത്തിന്‍റെ സംരക്ഷണ പദ്ധതിക്ക് 3.23 കോടി രൂപയാണു ചെലവഴിച്ചത്.തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃക്കുലശേഖരപുരം ആഴ്‌വാർ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നീ 16 ആരാധനാലയങ്ങളുടെ വികസനം 3.29 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ചു.