ആകാശപ്പാത ഓണത്തിനു തുറക്കും?
Sunday, July 7, 2024 7:30 AM IST
തൃശൂർ: കോർപറേഷന്‍റെ അഭിമാനപദ്ധതികളിലൊന്നായ ശക്തൻ നഗറിലെ ആകാശപ്പാത ഓണത്തിനു തുറന്നുനൽകാനാകുമെന്ന പ്രതീക്ഷയിൽ മേയർ എം.കെ. വർഗീസ്. സംസ്ഥാനത്തെതന്നെ ഏറ്റവും നീളംകൂടിയ ആകാശപ്പാതയെന്ന ഖ്യാതിയുള്ള ആകാശപാത കഴിഞ്ഞവർഷം ജനങ്ങൾക്കു തുറന്നുനൽകിയെങ്കിലും തുടർപ്രവർത്തനങ്ങളുടെ ഭാഗമായി അടയ്ക്കുകയായിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് നാലു റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് വൃത്താകൃതിയിൽ പാത നിർമിച്ചിരിക്കുന്നത്.

നിലവിൽ നാലു ലിഫ്റ്റുകൾ, സോളാർ സംവിധാനം, സിസിടിവി കാമറകൾ, ഫുൾ ഗ്ലാസ്‌സ് ക്ലാഡിംഗ് കവർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. എസിയുടെ ഫിറ്റിംഗ് കഴിഞ്ഞിട്ടുണ്ടെങ്കിലും ചാർജിംഗ് കൂടി കഴിയേണ്ടതുണ്ട്. ആകാശപ്പാതയ്ക്കുള്ളിൽ ഒന്നരമീറ്റർ വിസ്തൃതിയിൽ ഷോപ്പിംഗ് സൗകര്യം കൂടി ഏർപ്പെടുത്താനും കോർപറേഷൻ നീക്കമുണ്ട്.

റോഡുകളുടെ ഇരുവശവും ഡിവൈഡറുകൾ സ്ഥാപിച്ച് കാൽനടയാത്രികരെ ആകാശപ്പാതയിൽകൂടി മാത്രം റോഡുകളുടെ മറുവശത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന ഉറച്ച തീരുമാനത്തിലാണ് ഭരണമുന്നണി. ഇതിനായി ഡിവൈഡറുകൾ സ്ഥാപിക്കാനുള്ള ടെൻഡറുകൾ കഴിഞ്ഞിട്ടുണ്ട്.

ആകാശപ്പാതയ്ക്കു താഴെയും കച്ചവടസ്ഥാപനങ്ങൾക്ക് സ്ഥലം അനുവദിച്ചുനൽകാനും പദ്ധതിയുണ്ട്. 2019ൽ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ആകാശപ്പാത എട്ടുമാസങ്ങൾ കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാത്തതു വലിയ പ്രതിഷേധങ്ങൾക്കും ഇടവരുത്തിയിരുന്നു.


60 സെന്‍റീമീറ്റർ വ്യാസമുളള 16 തൂണുകളിൽ ഉയർന്ന ഈ ആകാശപ്പാതയ്ക്ക് ഉള്ളിൽ മൂന്നുമീറ്റർ വീതിയുളള നടപ്പാതയും എട്ടു കവാടങ്ങളും രണ്ടു മീറ്റർ വീതിയുള്ള പടവുകളുമാണുള്ളത്.

പാത തുറന്നുനൽകുന്നതോടെ പഴയ പട്ടാളം-ശക്തൻ തന്പുരാൻ നഗർ റോഡ്, റിംഗ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തന്പുരാൻ ഹൈറോഡ് എന്നിവയിലേക്കുള്ള യാത്രികർക്ക് അപകടംകൂടാതെ എത്താൻ കഴിയുമെന്നതും ഏറെ ആശ്വാസം പകരുന്നതാണ്.

നിലവിൽ പാത ഓണത്തിനു ജനങ്ങൾക്കായി തുറന്നുനൽകാമെന്ന് മേയർ പ്രതീക്ഷയർപ്പിക്കുന്പോഴും ഈ വർഷവും അതിന്‍റെ നിർമാണം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്. അനാവശ്യകാര്യങ്ങൾ ഉയർത്തിക്കാട്ടി നിർമാണം വൈകിപ്പിക്കാനും ഭരണമുന്നണി ശ്രമം നടത്തുമെന്നും ജനങ്ങളോടുള്ള വഞ്ചനയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനും അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ