ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ റോഡ്: ഇനിയുള്ള ഭാഗം സമയബന്ധിതമായി ‌പൂർത്തിയാക്കണമെന്നു മന്ത്രി
Sunday, July 7, 2024 7:30 AM IST
തൃശൂർ: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു നിർദേശം.

ആദ്യഘട്ടത്തില്‍ ഊരകം - പൂച്ചിന്നിപ്പാടം റോഡിന്‍റെ 1.20 കിലോമീറ്റർ ഉടൻ ആരംഭിക്കും. തുടര്‍ന്നു ചന്തക്കുന്ന്- ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ. കൊടുങ്ങല്ലൂർ- തൃശൂർ വരെയുള്ള കെഎസ്ടിപി റോഡ് നിര്‍മാണം അഞ്ചു ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണു തീരുമാനം. ബസുകൾ അടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള രൂപേരേഖ തയാറാക്കിയിട്ടുണ്ട്. ഇതു പോലീസിന്‍റെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടപ്പാക്കും.


ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, രാഹുല്‍ കൃഷ്ണ ശര്‍മ, അസിസ്റ്റന്‍റ് കളക്ടര്‍ അതുല്‍ സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.