കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
Saturday, July 6, 2024 1:31 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പുതിയ കോടതി സമുച്ചയം നിർമിക്കാനൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്ന എറിയാടുള്ള ഭൂമിയിലാണ് കോടതി സമുച്ചയം നിർമിക്കുക. നിലവിൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ നിയമകാര്യവകുപ്പിന്‍റെ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിലേക്കു മാറ്റിസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് 54 സെന്‍റ് സ്ഥലമാണ് കോടതി സമുച്ചയ നിർമാണത്തിനായി നിയമകാര്യ വകുപ്പിനു കൈമാറുക. ഭൂമി കൈമാറ്റം സംബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ ധാരണയായ സാഹചര്യത്തിൽ കോടതി സമുച്ചയ നിർമാണം വൈകാതെ ആരംഭിക്കും.

മുൻസിഫ് കോടതിയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയും കൊടുങ്ങല്ലൂർ നഗരമധ്യത്തിലാണു പ്രവർത്തിക്കുന്നത്. ഗ്രാമീണ ന്യായാലയം എറിയാടുള്ള മതിലകം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും പോക്സോ കോടതി കൊടുങ്ങല്ലൂരിൽതന്നെ മറ്റൊരു വാടകക്കെട്ടിടത്തിലുമാണു പ്രവർത്തിച്ചുവരുന്നത്. കൊടുങ്ങല്ലൂരിൽ കോടതി സമുച്ചയം നിർമിക്കണമെന്നുള്ളത് ഏറെനാളത്തെ ആവശ്യമാണ്. എട്ടു കോടതികൾക്കു പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലായിരിക്കും കോടതി സമുച്ചയം. സൗകര്യം ഇല്ലാത്തതിനാൽ പുതിയ കോടതികൾ ഒന്നും കൊടുങ്ങല്ലൂരിൽ ആരംഭിക്കാൻ നിയമവകുപ്പിന്‍റെ അനുമതി ലഭിക്കാറില്ല.


ജുഡീഷ്യൽ കോംപ്ലക്സ് വരുന്നതോടെ കേസ് കാര്യങ്ങൾക്കായി ഇരിങ്ങാലക്കുട, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര കക്ഷികൾക്കും അഭിഭാഷകർക്കും ഒഴിവാക്കാനാകും. ആഴ്ചയിൽ ഒരു ദിവസം സിറ്റിംഗ് നടക്കുന്ന കുടുംബ കോടതിയുടെ പ്രവർത്തനം പൂർണമായും കൊടുങ്ങല്ലൂരിൽ ഉണ്ടാകും. നിലവിലുള്ള മുനിസിപ്പൽ കോടതിയുടെ സബ് കോടതിക്കും സാധ്യതയേറെയാണ്. എംഎസിടിക്കും സാധ്യതയുണ്ട്.

ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചു വരുന്ന സബ് കോടതിയിൽ ഏറ്റവും കൂടുതൽ കേസുകൾ നടന്നുവരുന്നത് കൊടുങ്ങല്ലൂർ പ്രദേശത്ത് ഉള്ളവരുടേതാണെന്നു പറയുന്നു.