മുഖ്യമന്ത്രിക്കുള്ള ഭീമഹർജിയിൽ കാൽ ലക്ഷത്തിലധികം പേർ ഒപ്പിട്ടു
Saturday, July 27, 2024 4:19 AM IST
മൂവാറ്റുപുഴ : സ്തംഭനാവസ്ഥയിലായ മൂവാറ്റുപുഴ നഗര റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയിൽ ഒപ്പിട്ടവരുടെ എണ്ണം കാൽ ലക്ഷം കവിഞ്ഞു.

68 സംഘടനകളുടെ പിന്തുണയുളള സമിതി മൂന്ന് ദിവസമായി ഒപ്പ് ശേഖരണം നടത്തി വരികയാണ്. വിവിധ സംഘടന ഭാരവാഹികൾ അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരെ നേരിൽ കണ്ടാണ് ഒപ്പ് ശേഖരിച്ച് വരുന്നത്. റസിഡന്‍റ്സ് അസോസിയേഷനുകൾ വീടുകൾ കയറി ഇറങ്ങിയും ഒപ്പ് തേടുന്നു.

നഗരത്തിലെ മുഴുവൻ പേരെയും കാന്പയിന്‍റെ ഭാഗമാക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഇതിനകം ഒപ്പു ശേഖരണത്തിന് വൻ ജന പിന്തുണയാണ് ലഭിച്ച് വരുന്നത്. കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പതിനഞ്ചോളം ഒപ്പുശേഖരണ കേന്ദ്രങ്ങൾ തുറന്നു. ഇന്നലെ ജുമാ നമസ്കാരത്തിന് ശേഷം നഗരത്തിലെ അഞ്ച് മുസ്ലിം പള്ളികളിലും ഒപ്പുശേഖരണം നടന്നു.


ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ ഒപ്പുശേഖരണം തുടരുന്നു. നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ആയിരം കുട്ടികൾ ഒപ്പിട്ട നിവേദനം സമിതിക്ക് കൈമാറിയിരുന്നു. ഗ്രാന്‍റ് സെന്‍റർ മാൾ, പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ആന്‍റ് റിസേർച്ച് സെന്‍റർ എന്നിവിടങ്ങളിലും ഒപ്പുശേഖരണം നടന്നു.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഒപ്പ് ശേഖരണം ഇന്ന് ആരംഭിക്കും. വെള്ളൂർക്കുന്നം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വെള്ളൂർക്കുന്നം ബസ് സ്റ്റോപ്പിന് സമീപത്ത് തയാറാക്കുന്ന കിയോസ്കിൽ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കും. രാത്രി ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ നൈറ്റ് കാന്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.