ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
Saturday, July 27, 2024 3:54 AM IST
പോത്താനിക്കാട്: ജില്ലയുടെ കിഴക്കന്‍ മേഖലകളായ ചാത്തമറ്റം, ഇരട്ടക്കാലി, ഒറ്റക്കണ്ടം, പാറേപ്പടി പ്രദേശങ്ങളില്‍ കാട്ടാനശല്യം പതിവാകുന്നു. ഇന്നലെ പുലര്‍ച്ചെ പാറേപ്പടിയില്‍ കൂറ്റാംതടത്തില്‍ ഗോപാലന്‍, കുരീക്കാട്ടില്‍ ബിജു എന്നിവരുടെ പുരയിടങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

ഇവരുടെ തെങ്ങ്, കമുക്, വാഴ, പ്ലാവ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. ഒരാഴ്ച മുന്പ് ഇരട്ടക്കാലി ഭാഗത്ത് കാട്ടാനകള്‍ ഏതാനും പുരയിടങ്ങളില്‍ ഇറങ്ങി കൃഷികള്‍ നശിപ്പിച്ചിരുന്നു. കൊമ്പനും, പിടിയും, കുട്ടിയാനയുള്‍പ്പെടുന്ന മൂവര്‍സംഘമാണ് ഈ മേഖലകളില്‍ വിളയാട്ടം നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


വനപാലകര്‍ ഇവിടെ രാത്രികളില്‍ മുഴുവന്‍ സമയവും റോന്ത് ചുറ്റണമെന്നും, നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഉള്‍വനങ്ങളിലേക്ക് ഓടിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗം റെജി സാന്‍റി ആവശ്യപ്പെട്ടു.