ജലാശയങ്ങളില്‍ രാസമാലിന്യം: ചമ്പന്നൂരില്‍ പ്രതിഷേധം
Friday, July 26, 2024 4:00 AM IST
അങ്കമാലി: മഴവെള്ളത്തോടൊപ്പം വ്യവസായശാലകളില്‍നിന്ന് ഒഴുകിയെത്തിയ രാസമാലിന്യത്താൽ ചമ്പന്നൂരിലെ ജലാശയങ്ങളും പാടശേഖരങ്ങളും നിറഞ്ഞു. കറുത്ത നിറത്തില്‍ കെട്ടിക്കിടക്കുന്ന വിഷമാലിന്യം കുടിവെള്ള സ്രോതസുകള്‍ക്കും കൃഷിക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

എല്ലാ വര്‍ഷക്കാലത്തും ഈ ദുരവസ്ഥ നേരിടേണ്ട സ്ഥിതിയാണ്. ഇതിനു ശാശ്വത പരിഹാരം കാണണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സെന്‍റ് സെബാസ്റ്റ്യന്‍സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജനകീയ സമിതി മണല്‍ക്കെ റോഡില്‍ തിരിതെളിച്ച് പ്രതിഷേധിച്ചു.


കുസാറ്റിലെ പരിസ്ഥിതി ഗവേഷകനായ മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ രാസമലിനീകരണം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫിന്‍സോ ഫ്രാന്‍സിസ്, കെ.വി. തോമസ്, പരിസ്ഥിതി സമിതി വൈസ് പ്രസിഡന്‍റ് ജോസ് പോള്‍, ഫ്രിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.