പെരുമ്പാവൂരിൽ ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങൾ പിടികൂടി; അഞ്ച് ആസാം സ്വദേശികൾ അറസ്റ്റിൽ
Monday, July 15, 2024 4:09 AM IST
പെരുമ്പാവൂർ: നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. ആസാം സ്വദേശികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരം എഎസ്പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിലുള്ള രഹസ്യ അറകളിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ആരിഫുൽ ഇസ്ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരാണ് അറസ്റ്റിലായത്.

ഫിഷ് മാർക്കറ്റ് ഭാഗത്തുനിന്ന് ആസാം സ്വദേശി നജ്മുൽ ഹഖി(27)നെ കഞ്ചാവുമായി പിടികൂടി. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്ടോപ് മോഷ്ടിച്ചതിന് ആറു മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഇയാൾ.


കാളച്ചന്ത ഭാഗത്തെ ഒരു കെട്ടിടത്തിൽനിന്നാണ് അഞ്ചു കുപ്പി ഹെറോയിനുമായി ആസാം സ്വദേശി ഖൈറുൽ ഇസ്ലാം (34) അറസ്റ്റിലായത്. കണ്ണന്തറ ഭാഗത്തെ ബംഗാൾ കോളനിയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ഒരു യുവാവിനെയും ബിവ്റേജ് ഭാഗത്ത് നിന്ന് പരസ്യമായി മദ്യപിച്ചവരെയും പോലീസ് പിടികൂടി.

മഞ്ഞപ്പെട്ടി ഭാഗത്ത് പണം വച്ച് ചീട്ടുകളിയിലേർപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. ഇവരുടെ പക്കൽനിന്ന് 6000 രൂപയും കണ്ടെടുത്തു. എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, ആൽബിൻ സണ്ണി, ടി.എസ്. സനീഷ്, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ബെന്നി ഐസക്ക് എന്നിവരുൾപ്പെടുന്ന പോലീസ് ടീം സംഘം തിരിഞ്ഞാണ് പരിശോധന നടത്തിയത്.

ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.