കരിയിലപ്പാറയിൽ കൃഷിയിടങ്ങൾ ഉഴുതുമറിച്ച് കാട്ടാനക്കൂട്ടം
Friday, August 23, 2024 4:44 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ കരിയിലപ്പാറയിൽ എത്തിയ ആനക്കൂട്ടം മണിക്കൂറുകളോളമാണ് അവിടെ തമ്പടിച്ചത്.

മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിന്‍റെ ഇരുന്നൂറോളം കുലച്ച ഏത്തവാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴകളായിരുന്നു ഇവ.


പുളിക്കേക്കുടി പോളിയുടെ പൈനാപ്പിളും റബറും ഫെൻസിംഗും ആനക്കൂട്ടം കുത്തിമറിച്ചു. നിരവധിപേരുടെ കൃഷിയിടങ്ങളുടെ കയ്യാലകൾ തകർത്തിട്ടുണ്ട്. വിവിധ വീടുകൾക്ക് സമീപവും എത്തിയിരുന്നു. ആനകളെ റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് നാടുകടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.