കച്ചവടക്കാർ മത്സ്യം വാങ്ങിയില്ല; മുനന്പത്തെ ഹാർബറുകൾ സ്തംഭിച്ചു
Thursday, August 22, 2024 3:47 AM IST
വൈപ്പിൻ: മുനമ്പം സീ ഫുഡ് ഡീലേഴ്‌സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ മത്സ്യക്കച്ചവടക്കാർ മത്സ്യം വാങ്ങാതെ ഹാർബർ ബഹിഷ്കരിച്ചതോടെ ഇന്നലെ മുനമ്പം മേഖലയിലെ രണ്ടു ഹാർബറുകളും സ്തംഭിച്ചു. ഇടപാടുകൾ സംബന്ധിച്ച് കച്ചവടക്കാരും തരകന്മാരും തമ്മിലുള്ള തർക്കമാണ് സമരത്തിന് വഴിതെളിച്ചത്.

കച്ചവടക്കാർ എട്ട് ഇന ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും പരസ്പര ധാരണയിൽ പരിഹരിച്ചിരുന്നു. എന്നാൽ പൂർണമാകാതിരുന്നതിനാലാണ് ഇന്നലെ ഹാർബർ ബഹിഷ്കരിച്ചത്. ബാക്കി വിഷയങ്ങൾ ശനിയാഴ്ച ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ച സാഹചര്യത്തിൽ ബഹിഷ്കരണം പിൻവലിച്ചു.