"സ്‌നേഹിത'യ്ക്ക് 11 വയസ്
Friday, August 23, 2024 4:45 AM IST
കൊച്ചി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് 'സ്‌നേഹിത' 12-ാം വര്‍ഷത്തിലേക്ക്. പ്രതിസന്ധിയിലായ നിരവധി സ്ത്രീകള്‍ക്ക് അഭയവും കരുത്തും പകര്‍ന്നാണ് സ്‌നേഹിത 11 വര്‍ഷം പൂര്‍ത്തിയാക്കിയത്.

2013 ഓഗസ്റ്റില്‍ സംസ്ഥാനത്ത് ആദ്യമായി എറണാകുളത്താണ് സ്‌നേഹിത പ്രവര്‍ത്തനം തുടങ്ങിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും താല്‍ക്കാലിക അഭയവും നല്‍കുന്ന കേന്ദ്രമായിരുന്നു ലക്ഷ്യം. ഗാര്‍ഹികപീഡന കേസുകളാണ് സ്‌നേഹിതയിലേക്ക് അധികവും എത്തുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

ജില്ലയില്‍ 2023 ഏപ്രില്‍ മുതല്‍ 2024 ജൂലൈ വരെ 995 പരാതികളാണ് ലഭിച്ചത്. 633 പരാതികള്‍ ഫോണ്‍വഴിയും 362 എണ്ണം നേരിട്ടുമാണ്. ഗാര്‍ഹികപീഡനത്തെക്കുറിച്ചാണ് 300 പരാതികളും. മറ്റ് അതിക്രമങ്ങളില്‍ 23ഉം ഭര്‍ത്താവിന്‍റെ മദ്യപാനമുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ 167 കേസുമുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, മറ്റു കുടുംബപ്രശ്‌നങ്ങള്‍ എന്നിവയിലും പരാതിയുണ്ട്. പ്രാദേശികമായി കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍വഴിയാണ് ബോധവത്കരണം നടത്തുന്നത്.

1800 4255 5678, 85940 34255 നമ്പറുകളില്‍ സ്‌നേഹിതയിലേക്ക് വിളിക്കാം. ഗോത്രമേഖലയിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പിന്തുണ ഉറപ്പാക്കാന്‍ സ്‌നേഹിത ഈ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് ബ്ലൂമിംഗ് ബഡ്‌സ്. കീഴ്മാടും പിണവൂര്‍ക്കുടിയിലുമുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസുകള്‍ ഈ മാസം ആരംഭിക്കും.