സഞ്ചാരികളെ ആകർഷിച്ച് കായനാട് ശൂലം വെള്ളച്ചാട്ടം
Friday, August 23, 2024 5:10 AM IST
മൂവാറ്റുപുഴ: ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു. മാറാടി പഞ്ചായത്ത് 13 -ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണുവാനായി ദിനംപ്രതി എത്തുന്നത് നിരവധി സഞ്ചാരികൾ. രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ തട്ടുകളായും പരന്നൊഴുകിയും നൂറ് അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം മനോഹരമാണ്.

പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽ നിന്നുത്ഭവിച്ചൊഴുകുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. പാറയിടുക്കുകൾ, വലിയ പാറക്കല്ലുകൾ, കാട്ടുമരങ്ങൾ, മറ്റ് സസ്യലതാദികൾ എന്നിവയ്ക്കൊപ്പം വിവിധ ഇനം പക്ഷികൾ മറ്റ് ജീവജാലങ്ങൾ എന്നിവയുള്ള ജൈവവൈവിധ്യ പ്രദേശം കൂടിയാണിത്.

മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ വെള്ളച്ചാട്ടം കാണുവാൻ കയറിയിറങ്ങുന്നത്. വെളളത്തിൽ ചാടി തിമിർത്തും കുളിച്ചുമാണ് മടക്കം. ഐതീഹ്യവും ചരിത്രവും നിലനിൽക്കുന്ന പ്രദേശമാണ്. പതിറ്റാണ്ടുകൾ മുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക് വെള്ളമുപയോഗിച്ചത് ഇവിടെ നിന്നാണ്.


സമീപത്ത് വീടുകളും സ്ഥാപനങ്ങളുമില്ല. ഇരു വശവും റബർ തോട്ടങ്ങളും കൃഷിയിടങ്ങളുമാണ്. വെള്ളച്ചാട്ടത്തിന് മുകളിലുള്ള ചെക്ക് ഡാം, സമീപത്ത് തടാകം പോലെ വെള്ളം നിറഞ്ഞ പാറമട, മലമുകളിൽ നിന്നുള്ള ദൂരക്കാഴ്ച്ച എന്നിവയും സഞ്ചാരികളെ ആകർഷിയ്ക്കുന്നുണ്ട്. ശൂലംതോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിയ്ക്കുന്നത്.

വെള്ളച്ചാട്ടത്തിന്‍റെ തനിമ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന വർഷങ്ങളായുള്ള പലനിർദേശവും നടപ്പായില്ല. വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള റവന്യൂ ഭൂമി അളന്നുതിരിച്ച് ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്.

ചെറുകിട ജലവൈദ്യുത പദ്ധതിക്കും ഇവിടെ സാധ്യതയുണ്ട്.. സർക്കാരിന്‍റെ കാവ് സംരക്ഷണ പദ്ധതിയിൽ പരിഗണിക്കാനും മുമ്പ് ആലോചിച്ചിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് എട്ടും, പിറവത്ത് നിന്ന് 12 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. ശൂലം മുകൾ ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം.