കടൽക്ഷോഭം: കണ്ണമാലിയിലും വൈപ്പിനിലും കാറ്റടിച്ചു; തിര ഇരച്ചുകയറി
Thursday, August 22, 2024 3:35 AM IST
വൈപ്പിൻ: മഴയില്ലാതിരുന്നിട്ടും വൈപ്പിൻ തീരത്ത് കാറ്റടിച്ചപ്പോൾ കടൽക്ഷോഭം. പതിവായി കടൽക്ഷോഭം അനുഭവപ്പെടുന്ന എടവനക്കാട്, പഴങ്ങാട് കടപ്പുറത്ത് ഇന്നലെ രാവിലെ അല്പം ശക്തമായി വീശിയ തെക്കൻ കാറ്റിനെ തുടർന്ന് ഉച്ചയോടെ കടൽ കരയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് സ്ഥലവാസികൾ പറയുന്നത്.

തീരത്തോടു ചേർന്ന ഒമ്പതു വീടുകളിൽ വെള്ളം കയറി. 200 ൽ പരം വീടുകൾക്ക് ഭീഷണി ഉയർത്തി വെള്ളം തോടുകളിലൂടെ ചെമ്മീൻ കെട്ടുകളിലേക്കും മറ്റും ഒഴുകി. ഉയർന്ന് പൊങ്ങുന്ന തിരമാലകൾ തകർന്ന കടൽഭിത്തിക്ക് മുകളിലൂടെയാണ് തീരത്തേക്ക് ഒഴുകുന്നത്.

ഒന്നര മാസം മുമ്പ് ഇവിടെ കടൽ ക്ഷോഭത്തെ തുടർന്ന് വൻ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും നാട്ടുകാർ ചേർന്ന് ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് പഞ്ചായത്തു മെമ്പർമാർ ഉൾപ്പെടെ അണിനിരന്ന് വൈപ്പിൻ സംസ്ഥാനപാത ഉപരോധിക്കുകയും ചെയ്തതാണെന്ന് ദുരിതബാധിത മേഖലയിലെ വാർഡ് മെമ്പർ കൊച്ചുത്രേസ്യ നിഷിൽ പറയുന്നു.

ഇവിടെ ചെല്ലാനം മോഡൽ കടൽഭിത്തി വേണമെന്നാണ് പഞ്ചായത്തിന്‍റെയും സമര സമിതിയുടെയും ആവശ്യമെന്നും വാർഡ് മെമ്പർ ചൂണ്ടിക്കാട്ടി.


‘ഒലിച്ചുപോയ’ കടൽഭിത്തി നിർമാണ പദ്ധതി

വൈപ്പിൻ: ചെല്ലാനം മോഡൽ കടൽഭിത്തി നിർമാണത്തിന് ജിഡയിൽ നിന്നു ഫണ്ട് ലഭ്യമാക്കണമെന്ന പഞ്ചായത്തിന്‍റെ ആവശ്യത്തെ തുടർന്ന് നടത്തിയ ചർച്ചയിലെ വാഗ്ദാനങ്ങൾ, വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഒലിച്ചുപോയി.

ഇറിഗേഷൻ വകുപ്പ് തയാറാക്കി സർക്കാരിൽ സമർപ്പിച്ച 56 കോടിയുടെ പദ്ധതി, ഫണ്ടില്ലാത്തതിനാൽ ഫയലിൽ ഉറങ്ങുന്ന സാഹചര്യത്തിലാണ് ജിഡ ഫണ്ട് വേണമെന്ന ആവശ്യവുമായി നാട്ടുകാർ സമരം ശക്തമാക്കിയത്. തുടർന്ന് പഞ്ചായത്തുമായി എംഎൽഎയും ജില്ലാ കളക്ടറും ജിഡ അംഗങ്ങളും സംയുക്തമായി നടത്തിയ ചർച്ചയിൽ ജിഡ ഫണ്ടിൽ നിന്ന് 28 കോടി വീതം രണ്ടു ഘട്ടമായി ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ ധാരണയായി.

ഇതിനായി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ജിഡ ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് അനുവാദം വാങ്ങാമെന്ന് കളക്ടറും എംഎൽഎയും ഉറപ്പു നൽകിയിരുന്നെങ്കിലും അധികൃതർ ബോധപൂർവം മറന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.