ജ്വല്ലറിയിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ
Thursday, August 22, 2024 3:35 AM IST
മൂവാറ്റുപുഴ: ജ്വല്ലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷവും തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ 18 വർഷത്തിന് ശേഷം മുംബൈയിൽ നിന്ന് പിടികൂടി മൂവാറ്റുപുഴ പോലീസ്. ജ്വല്ലറി ജീവനക്കാരനായിരുന്ന മുംബൈ മുലുന്ദ് ജോർജിയോണ്‍ മഹീന്ദ്രാ ഹശ്ബാ യാദവി(53)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2006ലാണ് കേസിനാസ്പാദമായ സംഭവം.

പാരന്പര്യമായി സ്വർണപ്പണിക്കാരനായ പ്രതി കുടുംബസമേതം മൂവാറ്റുപുഴയിലാണ് താമസിച്ചിരുന്നത്. സ്വർണക്കട്ടി ശുദ്ധി ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും യാദവിന്‍റെ സുഹൃത്തിൽ നിന്ന് ഒന്നര ലക്ഷവും വാങ്ങി കുടുംബസമേതം പ്രതി കടന്നുകളയുകയായിരുന്നു.


മുംബൈയിലെ സാൻഗ്ലീ ജില്ലയിലെ പൽവൻ ഗ്രാമത്തിൽ താമസിച്ചിരുന്ന പ്രതിയെ പോലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പതിനെട്ടു വർഷങ്ങൾക്ക് ശേഷം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പുനരന്വേഷണത്തിലാണ് പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടിയത്.

മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ. അനസ്, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.