സ്വകാര്യ ബസുകൾ സർവീസ് കുറച്ചത് യാത്രക്കാരെ വലച്ചു
Thursday, August 22, 2024 4:06 AM IST
മൂവാറ്റുപഴ: ദളിത് - ആദിവാസി സംഘടനകളുടെ ഹർത്താലിനെ തുടർന്ന് മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് കുറച്ചത് യാത്രക്കാരെ വലച്ചു. പട്ടികജാതി - വർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരേയാണ് സംസ്ഥാന വ്യാപകമായി ആദിവാസി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. പൊതു ഗതാഗതത്തെ ഹർത്താൽ ബാധിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് കുറച്ചിരുന്നു.

മുൻ ഹർത്താൽ ദിനങ്ങളിൽ സർവീസ് നടത്തിയ ബസുകളെ തടഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ നിരത്തിലിറങ്ങാൻ സ്വകാര്യ ബസുകൾ മടിച്ചത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. രാവിലെ മുതൽ ചുരുക്കം ചില ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകളുടെ എണ്ണം കുറച്ചതോടെ യാത്രക്കാർക്കാശ്വാസമായി കൂടുതൽ കഐസ്ആർടിസി ബസുകൾ നിരത്തിലിറക്കിയിരുന്നു.


തുടർന്ന് കോതമംഗലത്ത് നിന്നുള്ള ചില ബസുകൾ തടസങ്ങൾ കൂടാതെ സർവീസ് നടത്തിയതോടെ മറ്റ് ബസുകളും ഷട്ടിൽ സർവീസുമായി നിരത്തിലിറങ്ങാൻ തയാറായി. എന്നാൽ ഹർത്താലിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു.